Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2018 11:14 AM IST Updated On
date_range 21 July 2018 11:14 AM ISTപ്രധാനമന്ത്രിയുടെ ആക്ഷേപം: പ്രതിഷേധിച്ച് സി.പി.െഎ, സംയമനത്തോടെ സി.പി.എം
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തിെൻറ ന്യായമായ ആവശ്യം അവഗണിച്ച പ്രധാനമന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ച് സി.പി.െഎ. അതേസമയം, പ്രധാനമന്ത്രിയുടേത് നിരാശജനകമായ നിലപാടെന്ന മുഖ്യമന്ത്രിയുടെ നിലപാടിനപ്പുറം സി.പി.എം പരസ്യപ്രതികരണത്തിന് മുതിർന്നില്ല. വെള്ളിയാഴ്ച ചേർന്ന സി.പി.െഎ സംസ്ഥാന നിർവാഹകസമിതി പ്രധാനമന്ത്രിയുടെ നിലപാടിനെതിരെ പ്രമേയം പാസാക്കി. തുടർച്ചയായി കേരളത്തോട് കാണിക്കുന്ന അവഗണനയുടെ ഭാഗമാണിത്. ശബരിപാത ഒഴികെ എല്ലാ വിഷയത്തിലും കേവലം രാഷ്ട്രീയ വിശദീകരണം മാത്രമാണ് പ്രധാനമന്ത്രി നൽകിയത്. ബി.ജെ.പിയുടെ രാഷ്ട്രീയ സമീപനമാണ് പ്രധാനമന്ത്രി കൈക്കൊണ്ടതെന്നും നിർവാഹകസമിതി ചൂണ്ടിക്കാട്ടി. അതേസമയം, കാലവർഷക്കെടുതി വിലയിരുത്താൻ കേന്ദ്രമന്ത്രിമാർ സംസ്ഥാനത്ത് എത്തുന്ന സാഹചര്യത്തിലാണ് സി.പി.എം സംയമനം പാലിക്കുന്നതെന്ന് സൂചനയുണ്ട്. ഇന്നലെ ആരംഭിച്ച സി.പി.എം സംസ്ഥാനസമിതിയിൽ വിഷയം ചർച്ചക്ക് വന്നില്ല. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ വിശദീകരണവും പാർട്ടി നേതൃസമിതിയിൽ ഉണ്ടായില്ല. ശനിയാഴ്ച സമാപനത്തിന് മുമ്പ് സി.പി.എം ചർച്ച ചെയ്ത് നിലപാടിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story