Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൃഷി ഓഫിസിൽ ഫണ്ട്...

കൃഷി ഓഫിസിൽ ഫണ്ട് ചെലവാക്കിയതിന്​ രേഖയില്ല

text_fields
bookmark_border
തിരുവനന്തപുരം: കൃഷി ഓഫിസിൽ ഫണ്ട് ചെലവഴിച്ചതിന് രേഖയില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്. പാലക്കാട് പ്രിൻസിപ്പൽ കൃഷി ഓഫിസിൽ 2014 ജനുവരി മുതൽ 2017 ജനുവരിവരെയുള്ള കണക്കാണ് പരിശോധിച്ചത്. പ്രിൻസിപ്പൽ കൃഷി ഓഫിസറുടെ ഉത്തരവനുസരിച്ച് നെൽകൃഷി ഏജൻസിക്ക് 25 ലക്ഷം രൂപ കൈമാറി. അത് ഉപയോഗിച്ചത് വൈസ് ചെയർമാ​െൻറ ഒാണറേറിയം- 24,000 രൂപ, സ്റ്റേഷനറി- 26,000, തൊഴിൽസേന- എട്ടു ലക്ഷം, ലിഫ്റ്റ് ഇറിഗേഷൻ- 16.50 ലക്ഷം എന്നിവക്കാണ്. വൈസ് ചെയർമാന് തുക നൽകിയതി​െൻറ കൈപ്പറ്റ് രസീത് ഇല്ല. ലിഫ്റ്റ് ഇറിഗേഷന് നൽകിയ തുക ഏതു രീതിയിൽ ഉപയോഗിെച്ചന്ന് വിവരമിമല്ല. കേരകൃഷി പരിശീലനം സംഘടിപ്പിച്ചതിന് 70,000 രൂപ ചെലവഴിച്ചു. തുക പൂർണായി ചെലവഴിച്ചോയെന്ന് വിവരമില്ല. ചെലവഴിക്കാതിരുന്ന തുകക്ക് 18 ശതമാനം പലിശ സഹിതം തിരിച്ചടയ്ക്കണമെന്നും നിർദേശം നൽകി. ഫീൽഡ് അസിസ്റ്റൻറുമാർക്ക് ഒാണറേറിയം നൽകിയതിന് 3.52 ലക്ഷം ചെലവഴിച്ചു. കൈപ്പറ്റ് രസീത്, മസ്റ്റർ റോൾ എന്നിവയില്ല. പദ്ധതിക്ക് 1.40 ലക്ഷം ചെലവഴിച്ചതി​െൻറ വിശദവിവരം സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ജില്ല ടെക്നോളജി മാനേജർമാർക്ക് രണ്ടു മാസം ഒാണറേറിയം നൽകിയ 99,167 രൂപയുടെയും കൈപ്പറ്റ് രസീത് ഇല്ല. ഇതേപദ്ധതിയിൽ 500 കോപ്പി 'വിജയഗാഥ' അച്ചടിച്ചതിന് 95,361 രൂപ ചെലവഴിച്ചു. ഇതിനും ബില്ലില്ല. കോൺട്രാക്റ്റ് ജീവനക്കാർക്ക് ശമ്പളം മാറി നൽകണമെങ്കിൽ ഹാജർ ബുക്കും ഉദ്യോഗസ്ഥ​െൻറ സർട്ടിഫിക്കറ്റും നൽകണം. അതില്ലാതെ 3.97 ലക്ഷം രൂപ വിതരണം ചെയ്തതിനും ഓഡിറ്റ് വിഭാഗം വിശദീകരണം തേടി. ആർ. സുനിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story