Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിദേശവനിതയുടെ...

വിദേശവനിതയുടെ കൊലപാതകം: സി.ബി.​െഎ അന്വേഷിക്കണമെന്ന്​ പ്രതികളുടെ മാതാപിതാക്കൾ

text_fields
bookmark_border
തിരുവനന്തപുരം: കോവളത്ത് വിദേശവനിത കൊല്ലപ്പെട്ട കേസിൽ യഥാർഥ പ്രതികളെ കണ്ടെത്താൻ കഴിയാത്തതിനെതുടർന്നാണ് തങ്ങളുടെ മക്കളെ പ്രതികളാക്കിയതെന്ന് അറസ്റ്റിലായ ഉമേഷി​െൻറയും ഉദയകുമാറി​െൻറയും മാതാപിതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചതായും ഇവർ അറിയിച്ചു. മക്കളെ നുണപരിശോധനക്ക് വിധേയമാക്കാൻ പൊലീസ് തയാറായിട്ടില്ലെന്ന് ഉമേഷി​െൻറ മാതാപിതാക്കളായ ഭുവനചന്ദ്രൻ, ചന്ദ്രിക, ഉദയകുമാറി​െൻറ മാതാപിതാക്കളായ രാമചന്ദ്രൻ, സുലോചന എന്നിവർ പറഞ്ഞു. കേസിൽ പൊലീസിനെ സഹായിക്കാനെന്ന പേരിൽ പിടിച്ചുകൊണ്ടുപോയി 11 ദിവസം കസ്റ്റഡിയിൽ വെച്ചാണ് മക്കളെ പ്രതികളാക്കിയത്. തലകീഴായി കെട്ടിത്തൂക്കി മലദ്വാരത്തിൽ മുളക് തേച്ചും മർദിച്ചുമാണ് കുറ്റം സമ്മതിപ്പിച്ചത്. കുറ്റം സമ്മതിച്ചാൽ കേസ് നോക്കിക്കൊള്ളാമെന്നും രണ്ട് ലക്ഷം രൂപ തരാമെന്നും പൊലീസുകാർ പറഞ്ഞ കാര്യം മക്കൾ കോടതിയിൽ പറഞ്ഞിട്ടുമുണ്ട്. ആരും ചോദിക്കാൻ വരില്ലെന്ന ധാരണയിലാണ് പുലയവിഭാഗത്തിൽെപട്ട തങ്ങളുടെ മക്കളെ പ്രതികളാക്കിയത്. ലഹരിമരുന്ന്, റിേസാർട്ട് മാഫിയകളെക്കുറിച്ച് അന്വേഷിച്ചില്ലെന്നും ഇവർ പറഞ്ഞു. കെ.പി.എം.എസ് സംസ്ഥാന പ്രസിഡൻറ് നീലകണ്ഠൻ മാസ്റ്റർ, ട്രഷറർ ഡോ. പി.പി. വാവ, ജില്ല സെക്രട്ടറി ചെറുവയ്ക്കൽ അർജുനൻ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story