Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാർഷിക വികസന ബാങ്ക്​...

കാർഷിക വികസന ബാങ്ക്​ പലിശനിരക്ക് പ്രാഥമിക ബാങ്കുകളെ തകർക്കുമെന്ന്

text_fields
bookmark_border
കുന്നിക്കോട്: സംസ്ഥാന കാർഷിക വികസന ബാങ്കി​െൻറ പുതിയപലിശ നിരക്ക് പ്രാഥമിക ബാങ്കുകളെ തകർക്കുമെന്ന് ഇടതുപക്ഷ ഉദ്യോഗസ്ഥ സംഘടനകൾ. നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള കോഓപറേറ്റീവ് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) ആണ് രംഗത്തെത്തിയത്. പുതിയ സർക്കുലറിൽ കാർഷികമേഖലയിൽ 10 സ്ലാബുകളും വ്യവസായ -ഭവന വായ്പാമേഖലയിൽ ആറുവീതം സ്ലാബുകളും ആക്കിയിരിക്കുന്നു. പലിശനിരക്കും ക്രമാതീതമായി വർധിപ്പിച്ചു. ഇതര ബാങ്കിങ് സ്ഥാപനങ്ങൾ കുറഞ്ഞ പലിശനിരക്കിൽ വായ്പ നൽകുന്നതിനിടെയാണ് പുതിയനടപടി. പലിശനിരക്ക് 1.25 ശതമാനം മുതൽ 1.50 ശതമാനം വരെ വർധിപ്പിച്ചപ്പോൾ പ്രാഥമിക ബാങ്കുകളുടെ മാർജിൻ 0.50 ശതമാനം വരെ വെട്ടിക്കുറച്ചു. കർഷകരെ സഹായിക്കാനായി കൊണ്ടുവന്ന പലിശ കുറഞ്ഞ കിസാൻ സമൃദ്ധി യോജന സ്കീമി​െൻറ കാലാവധി നിലവിൽ അഞ്ചു വർഷമായിരുന്നത് ഒരുവർഷമാക്കി ചുരുക്കി. ജൂൺ 12ന് ബോർഡ് ചേർന്ന് എടുത്തതായി പറയുന്ന തീരുമാനം ജൂലൈ നാലിന് വിതരണം ചെയ്ത വായ്പകൾക്ക് ബാധകമാക്കിയിരിക്കുന്നു. ദീർഘകാലമായ വായ്പകൾ മൂന്ന് വർഷ കാലാവധിക്ക് നൽകാനില്ലെന്നിരിക്കെ ഈ തീരുമാനം പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്കുകളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും. നടപടി അടിയന്തിരമായി പുനഃപരിശോധിക്കണമെന്ന് യൂനിയൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story