Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2018 10:47 AM IST Updated On
date_range 9 July 2018 10:47 AM ISTവിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 40 ലക്ഷത്തിെൻറ സ്വർണം പിടിച്ചു
text_fieldsbookmark_border
വള്ളക്കടവ്: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ 40 ലക്ഷത്തിെൻറ സ്വർണം പിടികൂടി. ഞായറാഴ്ച പുലർച്ചെ 2.30െനത്തിയ ദുബൈ-തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരനായ കൊല്ലം തഴവ സ്വദേശി അലിയിൽ (24) നിന്നാണ് സ്വർണം പിടികൂടിയത്. ഒന്നേകാൽ കിലോ വരുന്ന സ്വർണം ദ്രാവകരൂപത്തിലാക്കി പ്രോട്ടീൻ പൗഡറും രാസവസ്തുക്കളും കലർത്തി പേസ്റ്റ് രൂപത്തിലാക്കിയായിരുന്നു കടത്ത്. അടിവസ്ത്രത്തിനടിയിൽ ബെൽറ്റിനുള്ളിൽ ഒളിപ്പിച്ച് സ്വർണവുമായി എത്തിയ ഇയാളെ പരിശോധനകളിലൊന്നും തിരിച്ചറിയാനായില്ല. രഹസ്യവിവരം കിട്ടിയതിനാൽ പ്രത്യേക പരിശോധനകൾക്കിടെയാണ് കസ്റ്റംസിന് സ്വർണം കണ്ടെത്താനായത്. ആറുമണിക്കൂറിലധികം പരിശ്രമിച്ചാണ് കെമിക്കൽ േപ്രാസസിങ്ങിലൂടെ സ്വർണം വേർതിരിച്ചെടുത്തത്. കസ്റ്റംസ് അസിസ്റ്റൻറ് കമീഷണർ എ. ദാസ്, സൂപ്രണ്ടുമാരായ ഗോമതി, സിനി തോമസ്, സീതാരാമൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. സ്ഥിരം കടത്ത് സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് കസ്റ്റംസ് പറയുന്നു. IMG-20180708-WA0096.jpg
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story