Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅന്താരാഷ്‌ട്ര...

അന്താരാഷ്‌ട്ര കള്ളക്കടത്തുകാര​െൻറ നിക്ഷേപങ്ങൾ മരവിപ്പിച്ച ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട്​ ഹരജി

text_fields
bookmark_border
തിരുവനന്തപുരം: അന്താരാഷ്‌ട്ര കള്ളക്കടത്തുകാരൻ ബിഷു ഷെയ്ക്കി​െൻറ ബാങ്ക് നിക്ഷേപങ്ങൾ മരവിപ്പിച്ച കോടതി ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി കോടതി ഫയലിൽ സ്വീകരിച്ചു. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ എത്തുന്ന കള്ളക്കടത്തുകാർക്ക് ബി.എസ്.എഫ് കമാൻഡൻറ് ജിബു ഡി. മാത്യു വഴിവിട്ട സഹായങ്ങൾ ചെയ്തുകൊടുത്തു എന്ന സി.ബി.ഐ രജിസ്റ്റർ ചെയ്‌ത കേസിലെ രണ്ടാംപ്രതിയാണ് മുഹമ്മദ് ഇമാമുൾ ഹഖ് എന്ന ബിഷു ഷെയ്ക്. പ്രതിവർഷം നാലുകോടി രൂപ നികുതി അടക്കുന്ന ആളാണ് ബിഷുവെന്നും 67 കോടിയാണ് ഇയാളുടെ ആസ്തിയെന്നും പ്രതിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. സി.ബി.ഐ പറയുന്നതുപോലെ അന്താരാഷ്‌ട്ര കള്ളക്കടത്തുകാരൻ ബിഷു ഷെയ്ക് അല്ല ഇയാളെന്നായിരുന്നു അഭിഭാഷക​െൻറ വാദം. എന്നാൽ, എല്ലാ ബാങ്ക് നിക്ഷേപങ്ങളും നൽകാൻ സാധിക്കില്ലെന്നും ആവശ്യമെങ്കിൽ ഒരു ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാൻ അനുവദിക്കാമെന്നും സി.ബി.ഐ വ്യക്തമാക്കി. സി.ബി.െഎയുടെ ഈ നിലപാട് അനുസരിച്ച് വ്യക്തത വരുത്താൻ കോടതി ബിഷു ഷെയ്ക്കി​െൻറ അഭിഭാഷകനോട് നിർേദശിച്ചു. ഇതോടെ കേസിലെ തുടർവാദം ഈ മാസം ഏഴിന് കോടതി വീണ്ടും കേൾക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story