Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2018 10:38 AM IST Updated On
date_range 6 July 2018 10:38 AM ISTആൻറണി ആൽബർട്ടിെൻറ മൃതദേഹം നാട്ടിലയക്കാൻ നടപടി
text_fieldsbookmark_border
റിയാദ്: സൗദിയിൽ ഒന്നര മാസം മുമ്പ് മരിച്ച കൊല്ലം സ്വദേശി ആൻറണി ആൽബർട്ടിെൻറ മൃതദേഹം നാട്ടിലയക്കാനുള്ള നടപടിയായി. ജോലിചെയ്ത അൽഖോബാറിലെ കമ്പനി 13 മാസത്തെ ശമ്പള കുടിശ്ശികയും 28 വർഷത്തെ സർവിസ് ആനുകൂല്യവും ഇന്ത്യൻ എംബസി അക്കൗണ്ടിൽ നിക്ഷേപിച്ചു. 79,326 റിയാലാണ് ആൻറണി ആൽബർട്ടിന് ലഭിക്കാനുണ്ടായിരുന്നത്. പണം കിട്ടാനുള്ളതിനാൽ മൃതദേഹം നാട്ടിലയക്കുന്നതിന് നിയമതടസ്സമുണ്ടായിരുന്നു. ആനുകൂല്യങ്ങൾ കിട്ടാനുള്ളതിെൻറ പേരിൽ മലയാളിയുടെ മൃതദേഹം 43 ദിവസമായി മോർച്ചറിയിൽ കിടക്കുന്നത് കഴിഞ്ഞ ദിവസം 'ഗൾഫ് മാധ്യമം' റിപ്പോർട്ട് ചെയ്തതോടെയാണ് അധികൃതർ ഉണർന്നുപ്രവർത്തിച്ചതെന്ന് പരാതിക്കാരനായ പി.ടി. റജിമോൻ പറഞ്ഞു. കമ്പനി ഇടപാട് തീർത്തതോടെ ഇന്ത്യൻ എംബസി മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള എൻ.ഒ.സി നൽകി. മൂന്നു ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ദമ്മാം അൽഖോബാറിലെ സ്വകാര്യ കമ്പനിയിൽ വെൽഡറായിരുന്ന ആൻറണി ആൽബർട്ട് കഴിഞ്ഞ മേയ് 22നാണ് ഹൃദയാഘാതം മൂലം മരിച്ചത്. 13 മാസത്തെ ശമ്പള കുടിശ്ശികയും 28 വർഷത്തെ സർവിസ് ആനുകൂല്യവും അദ്ദേഹത്തിന് കിട്ടാനുണ്ടായിരുന്നു. സൗദി നിയമമനുസരിച്ച് മരിച്ചയാളുടെ എല്ലാ ഇടപാടുകളും തീർത്താലേ മൃതദേഹത്തിന് എക്സിറ്റ് ലഭിക്കൂ. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കമ്പനി ഇടപാട് തീർക്കാൻ വൈകുകയായിരുന്നു. ആൻറണി ആൽബർട്ടിെൻറ സഹോദരൻ ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, നിയമസഭ സ്പീക്കർ, നോർക്ക, ഇന്ത്യൻ എംബസി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് തുടങ്ങിയവർക്ക് പരാതി നൽകിയെങ്കിലും നടപടികൾ അനിശ്ചിതമായി നീണ്ടു. ഭാര്യയും പ്രായപൂർത്തിയാവാത്ത രണ്ടു മക്കളുമാണ് മരിച്ച ആൻറണി ആൽബർട്ടിെൻറ ആശ്രിതർ. നാട്ടിൽ ലീവിന് പോവാൻ ഒരാഴ്ചയുള്ളപ്പോഴായിരുന്നു മരണം. മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയാതിരുന്നത് കുടുംബത്തിെൻറ ദുഃഖം ഇരട്ടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story