Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2018 11:08 AM IST Updated On
date_range 5 July 2018 11:08 AM ISTഅഭിമന്യുവിെൻറ കൊല; 'ഒറ്റപ്പെട്ട്' ചിന്താ ജെറോം
text_fieldsbookmark_border
തിരുവനന്തപുരം: മഹാരാജാസ് കോളജിലെ എസ്.എഫ്.െഎ നേതാവ് അഭിമന്യുവിെൻറ കൊലപാതകത്തെ 'ഒറ്റപ്പെട്ട സംഭവ'മെന്ന് വിശേഷിപ്പിച്ച ഡി.വൈ.എഫ്.െഎ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗവും സംസ്ഥാന യുവജന കമീഷൻ ചെയർപേഴ്സനുമായ ചിന്താ ജെറോമിന് സമൂഹ മാധ്യമത്തിൽ 'പൊങ്കാല'. കൊലപാതകം കാമ്പസ് ഫ്രണ്ടും എസ്.ഡി.പി.െഎയും ആസൂത്രണം ചെയ്തതാണെന്നാരോപിച്ച് സി.പി.എമ്മും ഡി.വൈ.എഫ്.െഎയും എസ്.എഫ്.െഎയും പ്രചാരണം നടത്തുേമ്പാഴാണ് യുവജന നേതാവ് പുലിവാലുപിടിച്ചത്. 'പൊതുവിൽ കേരളത്തിലെ കാമ്പസുകളിൽ സമാധാനാന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ചെറുക്കപ്പെടേണ്ടതാണ്...' എന്നായിരുന്നു വിവാദപരാമർശം. ''90,000 രൂപ ശമ്പളവും കാറും, എ.സി റൂമും സെക്യൂരിറ്റിയും ഒക്കെ ആയപ്പോൾ ചിന്താ ജെറോം ആള് ആകെ അങ്ങട് മാറിപ്പോയി അല്ലെ....''എന്നായിരുന്നു ഒരു പ്രതികരണം. ''ചിന്തയെ പോലുള്ള ന്യൂ ജനേറഷൻ നേതാക്കൾ അസംബന്ധം വിളിച്ചുപറഞ്ഞ് ശവക്കുഴി തോണ്ടാനുള്ള ശ്രമത്തിലാണെന്ന്'' മറ്റൊരു പോസ്റ്റ്. പാർട്ടി നേതാക്കൾ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story