Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2018 11:00 AM IST Updated On
date_range 5 July 2018 11:00 AM ISTെഎ.പി.എസ് അസോസിയേഷനിൽ ബലപരീക്ഷണത്തിന് വേദിയൊരുങ്ങുന്നു
text_fieldsbookmark_border
വെള്ളിയാഴ്ച യോഗം വിളിച്ച് ഒൗദ്യോഗികവിഭാഗം തിരുവനന്തപുരം: ഐ.പി.എസ് അസോസിയേഷനില്‍ ഭിന്നത രൂക്ഷമാകുന്നു. ജൂലൈ എട്ടിനകം അേസാസിയേഷൻ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് എ.ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരിയുടെ നേതൃത്വത്തിലെ ഒരു വിഭാഗം കത്ത് നല്‍കിയതാണ് തർക്കം രൂക്ഷമാക്കിയത്. ആറിന് യോഗം വിളിച്ചുകൊണ്ടുള്ള അറിയിപ്പ് അംഗങ്ങൾക്ക് നൽകിയാണ് ഒൗദ്യോഗിക വിഭാഗത്തിെൻറ തിരിച്ചടി. വിമതവിഭാഗത്തിെൻറ ആവശ്യപ്രകാരമല്ല യോഗം വിളിച്ചതെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് ഇതിനുപിന്നിൽ. യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് 41 പേർ ഒപ്പിട്ട കത്ത് നൽകിയെന്നാണ് തച്ചങ്കരി വിഭാഗം അവകാശപ്പെടുന്നത്. 30 പേർ ഒപ്പിട്ട കത്തും മറ്റ് 11 പേർ വ്യക്തിപരമായി വെവ്വേറെ സമർപ്പിച്ച കത്തുകളുമാണ് സമർപ്പിച്ചതത്രെ. 30 പേർ ഒപ്പിട്ട കത്തും അല്ലാതെ അഞ്ചുപേർ നൽകിയ കത്തും ലഭിച്ചെന്ന് ഒൗേദ്യാഗികവിഭാഗം സമ്മതിച്ചു. എന്നാൽ, കഴിഞ്ഞദിവസം ചിലർ നൽകിയ കത്തിെൻറ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചതെന്നാണ് ഒൗേദ്യാഗികപക്ഷം പറയുന്നത്. എട്ടിന് മുമ്പ് േയാഗം വിളിക്കണമെന്ന് നിർബന്ധമില്ലെന്നും 16ന് എസ്.പിമാരുടെ യോഗം നടക്കുന്ന സാഹചര്യത്തിൽ അന്ന് അസോസിയേഷൻ യോഗവും വിളിച്ചാൽ മതിയെന്ന നിലയിലേക്ക് വിമതവിഭാഗം അയഞ്ഞിട്ടുണ്ട്. എന്നാൽ, ആറിന് യോഗം വിളിക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്നാക്കം പോകേണ്ടതില്ലെന്നാണ് ഒൗദ്യോഗിക വിഭാഗത്തിെൻറ നിലപാട്. അസോസിയേഷൻ യോഗം വിളിക്കണമെന്നാവശ്യപ്പെട്ടുള്ള കത്തിൽ ആറ് എ.ഡി.ജി.പിമാരും എട്ട് ഐ.ജിമാരും ഒപ്പിട്ടിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ ദാസ്യപ്പണി ആരോപണം ചര്‍ച്ചചെയ്യണമെന്നും അസോസിയേഷെൻറ നിയമാവലി ഭേദഗതി ചെയ്യണമെന്നുമാണ് കത്തിലെ ആവശ്യം. ദിവസങ്ങൾക്ക് മുമ്പ് പൊലീസിലെ ദാസ്യപ്പണി സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച യോഗത്തിനുേശഷമാണ് തച്ചങ്കരിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം യുവ െഎ.പി.എസ് ഉദ്യോഗസ്ഥർ യോഗം വിളിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. എന്നാൽ, ഉടന്‍ യോഗം വിളിച്ചാല്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാറിന് എതിരാണെന്നും ദാസ്യപ്പണി തുടരാനുള്ള സമ്മര്‍ദതന്ത്രമാണെന്നും വ്യാഖ്യാനിക്കപ്പെടുമെന്ന് ഒൗദ്യോഗികപക്ഷം ചൂണ്ടിക്കാട്ടി. ദാസ്യപ്പണി ചർച്ചചെയ്യുകയല്ല, അസോസിയേഷൻ ഭരണം പിടിച്ചെടുക്കാനുള്ള ഗൂഢനീക്കമാണ് എതിർപക്ഷത്തിേൻറതെന്ന് ഒൗദ്യോഗികപക്ഷം വിലയിരുത്തുന്നു. അതിനുള്ള സാഹചര്യം ഒരുക്കേണ്ടെന്നും അവർ പറയുന്നു. അസോസിയേഷൻ യോഗം ബലപരീക്ഷണത്തിനുള്ള വേദിയാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. ബിജു ചന്ദ്രശേഖർ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story