Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരളത്തിലും...

കേരളത്തിലും ജനപ്രതിനിധികളായി വരുന്നത് വഷളന്മാർ -അടൂർ ഗോപാലകൃഷ്ണൻ

text_fields
bookmark_border
തിരുവനന്തപുരം: ഉത്തരേന്ത്യയിലെ പോലെ വഷളന്മാരാണ് കേരളത്തിലും ജനപ്രതിനിധികളായി വരുന്നതെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. രണ്ടുദിവസം നീളുന്ന സംസ്കാര സാഹിതിയുടെ സംസ്ഥാന ശിൽപശാലയായ 'പ്രതിരോധത്തി​െൻറ വർത്തമാനം' മാർ ഇവാനിയോസ് കോളജ് കാമ്പസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നല്ല കർമകുശലതയും ജനങ്ങളെ സേവിക്കാൻ മനസ്സുള്ളവരെയുമാണ് രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാക്കേണ്ടത്. പലപ്പോഴും അറുവഷളന്മാരും കേസുകളിലെ പ്രതികളുമൊക്കെയാണ് ജനപ്രതിനിധികളായി വരുന്നത്. കൊള്ളാവുന്നവരെ നോക്കി അവർ കൊഞ്ഞനംകുത്തും. റൗഡികൾ രാഷ്ട്രീയ പാർട്ടികളുടെ കാലാളുകളായി നയിക്കുന്ന അവസ്ഥയുണ്ടാകുന്നതായും അടൂർ പറഞ്ഞു. നടൻ മധു, എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി എന്നിവർ മുഖ്യാതിഥികളായിരുന്നു. സംസ്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. പാലോട് രവി, സംസ്കാര സാഹിതി ജനറൽ കൺവീനർ എൻ.വി. പ്രദീപ്കുമാർ, വി.ആർ. പ്രതാപൻ എന്നിവർ സംസാരിച്ചു. ഗാന്ധിയും പാർശ്വവൽകൃത സമൂഹവും എന്ന വിഷയം ഡോ. എൻ. രാധാകൃഷ്ണൻ അവതരിപ്പിച്ചു. കെ.പി.സി.സി പ്രസിഡൻറ് എം.എം ഹസൻ സംസാരിച്ചു. നെഹ്റുവിയൻ പൈതൃകവും സമകാലീന ഇന്ത്യൻ രാഷ്ട്രീയവും എന്ന വിഷയത്തിൽ ഡോ. ജോർജ് ഓണക്കൂർ, വി.ഡി. സതീശൻ എം.എൽ.എ, ബെന്നി ബെഹനാൻ എന്നിവർ സംസാരിച്ചു. കഥയും സാമൂഹിക പരിസരവും എന്ന വിഷയം പെരുമ്പടവം ശ്രീധരൻ, പ്രഫ. ജി. ബാലചന്ദ്രൻ, ബാബു കുഴിമറ്റം എന്നിവർ അവതരിപ്പിച്ചു. കവിതയും പ്രതിരോധവും കവി കെ. സച്ചിദാനന്ദൻ അവതരിപ്പിച്ചു. ഫാഷിസ്റ്റ് പ്രത്യയശാസ്ത്രവും ജനാധിപത്യവും ചർച്ചയിൽ കെ. വേണു, സി.പി. ജോൺ, ബാലചന്ദ്രൻ വടക്കേടത്ത് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story