Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസജി ബഷീറി​െൻറ നിയമനം...

സജി ബഷീറി​െൻറ നിയമനം വിവാദത്തിൽ

text_fields
bookmark_border
തിരുവനന്തപുരം: നിരവധി അഴിമതിക്കേസുകളില്‍ ആരോപണവിധേയനായ സജി ബഷീറിനെ വ്യവസായ വകുപ്പിന് കീഴിൽ 'കെൽപാം' മാനേജിങ് ഡയറക്ടറായി നിയമിച്ചത് വിവാദത്തിൽ. നിയമനം നൽകരുതെന്ന് ഫയലിൽ രേഖപ്പെടുത്തിയിരുെന്നന്ന് വ്യക്തമാക്കിയ വകുപ്പുമന്ത്രി എ.സി. മൊയ്തീൻ, നിയമനം സംബന്ധിച്ച മുഴുവൻ ഫയലുകളും പരിശോധനക്കായി വിളിപ്പിച്ചിട്ടുണ്ടെന്ന് അറിയിച്ചു. ഇതോടെ സ്വന്തം വകുപ്പിനു കീഴിലെ സ്ഥാപനത്തിൽ നടന്ന നിയമനത്തിൽ വകുപ്പുമന്ത്രിയുടെ അതൃപ്തി പരസ്യമായി. സിഡ്കോ എം.ഡി ആയിരിക്കെ നടത്തിയ അഴിമതിയടക്കം ഒട്ടേറെ കേസുകളില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ് സജി ബഷീർ. അദ്ദേഹത്തിനെതിരെ നടക്കുന്ന വിജിലന്‍സ് അന്വേഷണം സംബന്ധിച്ച ഫയലുകള്‍ ഹൈകോടതിയില്‍ സര്‍ക്കാര്‍ ഹാജരാക്കിയില്ലെന്നും അതാണ് അദ്ദേഹത്തെ തിരിച്ചെടുക്കാനുള്ള ഉത്തരവിനു വഴിെവച്ചതെന്നും ആക്ഷപം ഉണ്ട്. സസ്പെൻഡ് ചെയ്ത് ഒന്നര വര്‍ഷമായിട്ടും പുറത്താക്കി ഉത്തരവിറക്കാത്തതും കേസില്‍ സജി ബഷീറിന് അനുകൂലമായി. അതേസമയം, കേസ് നടത്തിപ്പിലെ വീഴ്ച അന്വേഷിക്കുമെന്നും അഴിമതിക്കാരായ ഒറ്റ ഉദ്യോഗസ്ഥനെയും സർക്കാർ സംരക്ഷിക്കില്ലെന്നും പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രി മൊയ്തീൻ പറഞ്ഞു. സജി ബഷീറിനെ വ്യവസായ വകുപ്പിൽ നിയമിക്കരുതെന്ന് ബന്ധപ്പെട്ട ഫയലിൽ രേഖപ്പെടുത്തിയിരുന്നതാണ്. കോടതി വിധിയുടെ സാഹചര്യത്തിൽ മുമ്പ് അദ്ദേഹം ചുമതല വഹിച്ചിരുന്ന സി-ആപ്റ്റിലേക്ക് അയക്കുന്നതാണ് ഉചിതമെന്നും ഫയലിൽ രേഖപ്പെടുത്തിയിരുന്നു. എന്നിട്ടും അദ്ദേഹത്തിന് വ്യവസായവകുപ്പിന് കീഴിൽ നിയമനം നൽകിയതിലൂടെ വകുപ്പിന് സംഭവിച്ച വീഴ്ചയും പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതിനിടെ, കെൽപാം എം.ഡി ആയി തിങ്കളാഴ്ച ചുമതലയേൽക്കുമെന്ന് സജി ബഷീർ നേരത്തേ അറിയിച്ചിരുെന്നങ്കിലും ഉണ്ടായില്ല. നിയമനം വിവാദമായ സാഹചര്യത്തിലാണ് അദ്ദേഹത്തി​െൻറ മനംമാറ്റമെന്നറിയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story