Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭീതിവിതച്ച്​...

ഭീതിവിതച്ച്​ തെരുവുനായ്​ക്കൾ വീണ്ടും; കൊല്ലത്ത്​ 20 പേർക്ക്​ കടിയേറ്റു

text_fields
bookmark_border
കൊല്ലം: നഗരത്തിലെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കൾ വീണ്ടും ഭീതിവിതയ്ക്കുന്നു. നായ്ക്കളുടെ കടിയേറ്റ 20 പേർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. തങ്കശ്ശേരി, കിളികൊല്ലൂർ, കോളജ് ജങ്ഷൻ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ചികിത്സക്കെത്തിയത്. പേവിഷ വിമുക്ത നഗരമായി കൊല്ലത്തെ മാറ്റുന്നതിനുള്ള ശ്രമം കോർപറേഷൻ നടത്തുന്നതിനിടെയാണിത്. തങ്കേശ്ശരിയിൽ നിന്നുള്ളവർ വ്യാഴാഴ്ച രാത്രി 9.10 ഓടെയാണ് ചികിത്സതേടി ജില്ല ആശുപത്രിയിലെത്തിയത്. തൊട്ടുപിന്നാലെ കോളജ് ജങ്ഷനിലുള്ളവരെത്തി. ഇന്നലെ പുലർച്ചെയായിരുന്നു കിളികൊല്ലൂർ, മൂന്നാംകുറ്റി മേഖലയിലുള്ളവർക്ക് കടിയേറ്റത്. കോളജ് ജങ്ഷനിൽ വ്യാഴാഴ്ച രാത്രിയായിരുന്നു തെരുവുനായുടെ വിളയാട്ടം. വെള്ളിയാഴ്ച പുലർച്ചെ കിളികൊല്ലൂരിലും മൂന്നാംകുറ്റിയിലും നിരവധിപേർക്ക് കടിയേറ്റു. മൂന്നാംകുറ്റി ഹരിശ്രീ ബാറിന് സമീപത്താണ് ആദ്യ ആക്രമണം. കടിയേറ്റവർക്ക് ജില്ല ആശുപത്രിയിൽനിന്ന് ആൻറി റാബീസ് വാക്സിൻ നൽകിയ ശേഷം മുറിവിൽ മരുന്ന് െവച്ച് മടക്കി അയച്ചു. സംഭവമറിഞ്ഞ് നഗരസഭയിലെ എ.ബി.സി പ്രോജക്ട് വിഭാഗം രംഗത്തിറങ്ങിയെങ്കിലും ആക്രമണകാരികളായ നായ്ക്കളെ കണ്ടെത്താനായില്ല. ഇടക്കാലത്ത് എ.ബി.സി പദ്ധതി പ്രകാരം തെരുവു നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചെങ്കിലും സമീപകാലത്ത് നടക്കുന്നില്ല. സമ്പൂർണ പേവിഷ വിമുക്ത പദ്ധതിയുടെ ഉദ്ഘാടനം നടന്നെങ്കിലും പ്രവർത്തനം ആരംഭിച്ചിട്ടില്ലെന്നതാണ് കൗതുകം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story