Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസർക്കാറി​െൻറ സംവരണ നയം...

സർക്കാറി​െൻറ സംവരണ നയം ആശങ്കാജനകം ^മുസ്​ലിം ജമാഅത്ത്​ കോഒാഡിനേഷൻ

text_fields
bookmark_border
സർക്കാറി​െൻറ സംവരണ നയം ആശങ്കാജനകം -മുസ്ലിം ജമാഅത്ത് കോഒാഡിനേഷൻ തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിൽ സ്ട്രീം രണ്ട്, മൂന്ന് മുഖേനയുള്ള നിയമനങ്ങളിൽ സംവരണം ഒഴിവാക്കാനും ക്രിമിലെയർ പരിധി ആറ് ലക്ഷത്തിൽനിന്ന് എട്ട് ലക്ഷമാക്കാനുള്ള കേന്ദ്രസർക്കാർ ഉത്തരവ് നടപ്പാക്കാതെ സാമ്പത്തിക സംവരണവുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാറി​െൻറ നീക്കം ആശങ്കാജനകമാണെന്ന് മുസ്ലിം ജമാഅത്ത് കോഒാഡിനേറ്റർ (എം.െജ.സി) സംസ്ഥാന പ്രവർത്തക സമിതി അഭിപ്രായപ്പെട്ടു. ഒേട്ടറെ ആശങ്കകൾ നിലനിൽക്കുന്നതിനാൽ വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനം പുനഃപരിശോധിക്കണം. പകരം ദേവസ്വം റിക്രൂട്ട്മ​െൻറ് ബോർഡ് പോലെ വഖഫ് റിക്രൂട്ട്മ​െൻറ് ബോർഡ് രൂപവത്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി എസ്.എൻ പുരം നിസാർ ഉദ്ഘാടനം ചെയ്തു. ൈവസ് പ്രസിഡൻറ് എം. അലിക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. എ. സെയ്ഫുദ്ദീൻ ഹാജി, ഹുസൈൻ റാവുത്തർ ആലുവ, എം. അബ്ദുൽ റഷീദ്, എസ്. അബ്ദുൽ അസീസ്, ഷാഹുൽ തൃശൂർ, എ.എ. അമാൻ, നാസറുദ്ദീൻ മേടവാതുക്കൽ, അബ്ദുൽ റഹ്മാൻ തൃപ്പിലഴകം, വിഴിഞ്ഞം റഹ്മാൻ, പനച്ചമൂട് ഷാജഹാൻ, എം.ടി.പി കരിം തൃക്കരിപ്പൂർ, വഴിമുക്ക് സുബൈർ, നൗഷാദ്, എസ്. അബ്ദുസ്സമദ്, എസ്.കെ. റഫീക്ക് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story