Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2018 10:59 AM IST Updated On
date_range 9 Feb 2018 10:59 AM ISTന്യായവിലയ്ക്ക് പാറ ലഭ്യമാക്കണം ^മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ
text_fieldsbookmark_border
ന്യായവിലയ്ക്ക് പാറ ലഭ്യമാക്കണം -മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ കൊല്ലം: നിർമാണ പ്രവർത്തനങ്ങൾ സുഗമമാക്കാൻ പാറലഭ്യതയും ന്യായവിലയും ഉറപ്പാക്കണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കലക്ടർ ഡോ.എസ്. കാർത്തിേകയനുമായി പാറക്വാറികൾക്ക് അനുമതി നൽകുന്നത് സംബന്ധിച്ച് നടത്തിയ യോഗത്തിലാണ് നിർദേശം. നിലവിൽ ജില്ല ഭരണകൂടം നിശ്ചയിക്കുന്ന വിലയ്ക്ക് പാറ ലഭ്യമാക്കുമെന്ന ധാരണയിലാണ് ക്വാറികൾക്ക് അനുമതി നൽകുന്നതെന്ന് കലക്ടർ വ്യക്തമാക്കി. പുതുതായി അനുമതി നൽകിയവയടക്കം 22 ക്വാറികളിൽനിന്ന് പാറ ലഭ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു. നിബന്ധനകൾ കൃത്യമായി പാലിക്കുന്ന ക്വാറികൾക്ക് നിയമാനുസൃത ഇളവുകൾ നൽകാനാണ് മന്ത്രി നിർദേശിച്ചത്. രണ്ട് മാസത്തിനകം പരമാവധി ക്വാറികൾക്ക് അനുമതിനൽകി നിർമാണ പ്രവർത്തനം ത്വരിതപ്പെടുത്തണം. ഇതുവഴി ലൈഫ് മിഷെൻറ വീട് നിർമാണത്തിന് ഗതിവേഗം കൂട്ടാനാകും. തുറമുഖത്തിെൻറ കൈവശമുള്ള വെളിയത്തെ ഭൂമിയിൽ പാറയെടുക്കാനുള്ള സാധ്യതകൾ പരിശോധിക്കണം. സർക്കാർ ക്വാറികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി നിർദേശിച്ചു. തെന്മല അണക്കെട്ടിൽനിന്ന് മണ്ണെടുക്കാനുള്ള നടപടി അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണം. ബന്ധപ്പെട്ട വകുപ്പുകളുടെയെല്ലാം അനുമതി ലഭ്യമാക്കാൻ സർക്കാർ മുൻകൈയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൂടുതൽ ക്വാറികൾക്ക് നിയമപരമായി അനുമതിനൽകാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് കലക്ടർ അറിയിച്ചു. സഹകരണസംഘങ്ങളെ ചെറുകിട ക്വാറികളുടെ ഖനനത്തിന് വിനിയോഗിക്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു. സബ് കലക്ടർ ഡോ. എസ്. ചിത്ര, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story