Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅരങ്ങിൽ തനിച്ചാക്കി...

അരങ്ങിൽ തനിച്ചാക്കി മടവൂർ മടങ്ങി; സങ്കടമടങ്ങാതെ പാറുക്കുട്ടി

text_fields
bookmark_border
ചവറ: ഒന്നിച്ചരങ്ങിലെത്താൻ കാത്തിരിക്കുമ്പോൾ അപ്രതീക്ഷിതമായി മടവൂർ മടങ്ങിയതി​െൻറ വേദനയിലാണ് കഥകളി കലാകാരി ചവറ പാറുക്കുട്ടി. കഥകളി കുലപതി മടവൂർ വാസുദേവൻ നായരുടെ വേർപാടി​െൻറ നൊമ്പരം പാറുക്കുട്ടിയെ വിട്ടൊഴിയുന്നില്ല. ആടിത്തീർക്കാനാകാത്ത വേഷങ്ങളുടെ വേദനകൾ കടിച്ചമർത്തുമ്പോൾ നഷ്ടമായത് പ്രിയ ഗുരുനാഥനെയാെണന്ന് കഥകളി രംഗത്തെ ആദ്യ സ്ത്രീ സാന്നിധ്യമായ ചവറ പാറുക്കുട്ടി പറയുന്നു. ഓർമകളിലിന്നും നിറഞ്ഞ് നിൽപ്പുണ്ട് കഥകളി പഠനകാലം. അന്നാണ് ആദ്യം മടവൂരിനെ കാണുന്നത്. അരങ്ങിൽ അവിസ്മരണീയമാക്കിയ കല്യാണസൗഗന്ധികം കഥകളിയിൽ മടവൂരാശാനൊപ്പം ചുവടുവെക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായാണ് ഈ കലാകാരി കാണുന്നത്. പിതൃതുല്യനായ ഗുരുനാഥനൊപ്പം പുരുഷവേഷം കെട്ടണമെന്ന വലിയ മോഹമാണ് അന്ന് പൂവണിഞ്ഞത്. മടവൂർ ഹനുമാനായപ്പോൾ ഭീമസേനനായത് താനായിരുന്നു എന്ന് അഭിമാനത്തോടെ ഈ കലാകാരി ഓർക്കുന്നു. ഒരാഴ്ച മുമ്പും മടവൂരിനെ വസതിയിലെത്തി കാണുകയും ഒന്നിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. ആരോഗ്യ പ്രശ്നങ്ങളാൽ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ വിശ്രമത്തിലിരിക്കെയാണ് മരണവാർത്തയറിയുന്നത്. പിന്നീട് തിരുവനന്തപുരത്തെ മടവൂരി​െൻറ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. മടവൂരി​െൻറ വിയോഗത്തിലൂടെ തെക്കൻ കേരളത്തി​െൻറ നാട്യ കുലപതിയാണ് നഷ്ടമായതെന്ന് പാറുക്കുട്ടി പറഞ്ഞു. ഫെബ്രുവരി 13ന് ചവറ കാമൻകുളങ്ങര ക്ഷേത്രത്തിൽ മടവൂരിനൊപ്പം കഥകളി അവതരിപ്പിക്കാനിരിക്കെയാണ് പ്രിയ ഗുരുനാഥനെ മരണം തട്ടിയെടുത്തതെന്ന് നിറകണ്ണുകളോടെ പാറുക്കുട്ടി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story