Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2018 11:09 AM IST Updated On
date_range 7 Feb 2018 11:09 AM ISTകേരളം സംഘ്പരിവാറിന് തീറെഴുതിക്കൊടുത്താണ് പിണറായി സർക്കാർ മുന്നോട്ടുപോകുന്നത് ^വി.ടി. ബൽറാം
text_fieldsbookmark_border
കേരളം സംഘ്പരിവാറിന് തീറെഴുതിക്കൊടുത്താണ് പിണറായി സർക്കാർ മുന്നോട്ടുപോകുന്നത് -വി.ടി. ബൽറാം കൊട്ടിയം: കേരളം സംഘ്പരിവാറിന് തീറെഴുതിക്കൊടുത്താണ് പിണറായി സർക്കാർ മുന്നോട്ടുപോകുന്നതെന്നും സർക്കാറൽനിന്ന് ലഭിക്കുന്ന ആത്മവിശ്വാസമാണ് കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിക്കാൻ കാരണമായതെന്നും വി.ടി. ബൽറാം എം.എൽ.എ. യു.ഡി.എഫ് പ്രതിഷേധ കോട്ടയുടെ സമാപന സമ്മേളനം കൊട്ടിയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം ഏത് ദിശയിലേക്കാണ് പോകുന്നതെന്ന് സി.പി.എമ്മിന് തിരിച്ചറിയാൻ കഴിയുന്നില്ല. നരേന്ദ്ര മോദിയെ ഫാഷിസ്റ്റ് എന്നു വിളിക്കരുതെന്നാണ് സി.പി.എമ്മിലെ കാരാട്ട് പക്ഷം പറയുന്നത്. സുപ്രീംകോടതിയിലും തെരഞ്ഞെടുപ്പ് കമീഷനിലും തുടങ്ങി എല്ലാ ജനാധിപത്യ സംവിധാനങ്ങളും ഫാഷിസ്റ്റ്, സംഘ്പരിവാർ ശക്തികളുടെ കൈകൾ എത്തിച്ചേർന്നിരിക്കുന്നു. കേരളത്തിെൻറ തെരുവുകളിൽ സംഘ്പരിവാർ സംഘടനകൾക്ക് അഴിഞ്ഞാടാൻ സ്വാതന്ത്യം ചെയ്തുകൊടുക്കുന്ന ഭരണകൂടമായി പിണറായി സർക്കാർ മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ് ഖാൻ അധ്യക്ഷത വഹിച്ചു. പ്രയാർ ഗോപാലകൃഷ്ണൻ, വാക്കനാട് രാധാകൃഷ്ണൻ, ലതിക സുഭാഷ്, സിസിലി സ്റ്റീഫൻ, എൻ. അഴകേശൻ, ഡി.സി.സി ഭാരവാഹികളായ വാളത്തുംഗൽ രാജഗോപാൽ, ആദിക്കാട് മധു, ഉമയനല്ലൂർ റാഫി, രാജൻ തട്ടാമല, കെ.ബി. ഷഹാൽ, ഫൈസൽ കുളപ്പാടം, ബേബി സൺ, മണിയംകുളം ബദറുദീൻ, മോഹൻകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story