Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2018 11:02 AM IST Updated On
date_range 6 Feb 2018 11:02 AM ISTമനുഷ്യപ്പറ്റില്ലാത്ത മാനേജ്മെൻറ് ^ഗൗരിയുടെ പിതാവ്
text_fieldsbookmark_border
മനുഷ്യപ്പറ്റില്ലാത്ത മാനേജ്മെൻറ് -ഗൗരിയുടെ പിതാവ് കൊല്ലം: തെൻറ മകളുടെ മരണത്തിന് ഉത്തരവാദികളായ അധ്യാപകരെ കേക്ക് കൊടുത്ത് സ്കൂളിലേക്ക് വരവേറ്റ മാനേജ്മെൻറ് നടപടി മനുഷ്യത്വത്തോടുള്ള വെല്ലുവിളിയാണെന്ന് ഗൗരി േനഘയുടെ പിതാവ് ആർ. പ്രസന്നകുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഈ അധ്യാപകരെ സ്കൂളിൽനിന്ന് പുറത്താക്കിയില്ലെങ്കിൽ താനും കുടുംബവും നിരാഹാരസമരം നടത്തും. ഗൗരിയുടെ മരണത്തിൽ സ്കൂൾ മാനേജ്മെൻറിനെ സഹായിക്കുന്ന നിലപാടാണ് പൊലീസിേൻറത്. ഗൗരി കെട്ടിടത്തിൽനിന്ന് ചാടിയതാണെന്ന് വരുത്തിത്തീർക്കാനാണ് തുടക്കം മുതൽ അവർ പരിശ്രമിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിച്ച മറ്റ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത് തലക്ക് ക്ഷതമേറ്റതിനുശേഷമാണ് കുട്ടി വീണതെന്നാണ്. സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും പ്രസന്നകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story