Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎ.കെ.ജിയെ സി.പി.എം...

എ.കെ.ജിയെ സി.പി.എം മുന്നിൽ നിർത്തുന്നത്​ കച്ചവട താൽപര്യത്തോടെ ^വി.ടി. ബൽറാം

text_fields
bookmark_border
എ.കെ.ജിയെ സി.പി.എം മുന്നിൽ നിർത്തുന്നത് കച്ചവട താൽപര്യത്തോടെ -വി.ടി. ബൽറാം തിരുവനന്തപുരം: സാമ്പത്തിക ഞെരുക്കത്തിൽ കേരളം വീർപ്പുമുട്ടുേമ്പാൾ എ.കെ. ഗോപാലൻ എന്ന മഹാനായ നേതാവിനെ മുന്നിൽനിര്‍ത്തി സി.പി.എം കച്ചവട താൽപര്യം കാട്ടുകയാണെന്ന് വി.ടി. ബല്‍റാം നിയമസഭയില്‍ പറഞ്ഞു. എ.കെ. ഗോപാലന് സ്മാരകത്തിനായി തിരുവനന്തപുരത്ത് സ്ഥലം അനുവദിച്ചത് ആൻറണി സര്‍ക്കാറാണ്. ആ സ്ഥലം അതേ ഉദ്ദേശ്യത്തോടെയാണോ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കണം. എ.കെ. ഗോപാല​െൻറ പേരില്‍ ഒരു ലൈബ്രറി മാത്രമാണ് അവിടെയുള്ളത്. സാധാരണക്കാരുടെമേല്‍ നികുതിഭാരം അടിച്ചേൽപിക്കും മുമ്പ് എ.കെ.ജി സ​െൻററിൽനിന്ന് പാര്‍ട്ടി ഓഫിസുകളും മറ്റും മാറ്റി അവിടം മഹത്തായ സ്മാരകമാക്കണമെന്നും വി.ടി. ബൽറാം പറഞ്ഞു. അടുത്തിടെ എ.കെ.ജിയെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ വി.ടി. ബൽറാം നടത്തിയ പരാമർശം ഏറെ വിവാദമായിരുന്നു. വിവാദം നിലനിൽക്കെ ബജറ്റ് പ്രസംഗത്തിൽ തോമസ് െഎസക് വി.ടി. ബൽറാമിനും അദ്ദേഹത്തെ പിന്തുണച്ച കോൺഗ്രസ് നേതാക്കൾക്കും മറുപടിയെന്നോണം പരാമർശം നടത്തിയിരുന്നു. രാജ്യത്തി​െൻറ സ്വാതന്ത്ര്യത്തിനും അടിച്ചമർത്തപ്പെട്ടവ​െൻറ ഉയർത്തെഴുന്നേൽപ്പിനും പ്രാധാന്യം നൽകി പ്രക്ഷോഭരംഗത്ത് തീജ്വാലപോലെ ആഞ്ഞുവീശിയ വിപ്ലവകാരിയായിരുന്നു എ.കെ.ജിയെന്നും അദ്ദേഹത്തി​െൻറ കാലഘട്ടവും അനുഭവങ്ങളും പുതുതലമുറക്ക് പകർന്നു നൽകണമെന്നും െഎസക് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെയാണ് ബജറ്റ് ചർച്ചയിൽ ബൽറാം വീണ്ടും എ.കെ.ജിയെ പരാമർശിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story