Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right+ഇതുമായി ബന്ധപ്പെട്ട...

+ഇതുമായി ബന്ധപ്പെട്ട ഒരു വാർത്ത പേജ്​ 11ൽ ഉണ്ട്​++++ ഐ.എ.എസ് നിഷേധം: സി.ബി.​െഎ അന്വേഷണ ഹരജിയിൽ വിശദീകരണം തേടി

text_fields
bookmark_border
കൊച്ചി: അർഹമായ ഐ.എ.എസ് പ്രമോഷൻ നിഷേധിച്ചതുമായി ബന്ധപ്പെട്ട് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ സി.ബി.െഎ അന്വേഷണം ആവശ്യപ്പെടുന്ന റവന്യൂ ഉദ്യോഗസ്ഥ​െൻറ ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി. സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയെക്കുറിച്ചും ഇവരുടെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചും സി.ബി.ഐ അന്വേഷണം തേടി തൃശൂരിലെ ഡെപ്യൂട്ടി കലക്ടർ കെ.വി. മുരളീധരനാണ് ഹരജി നൽകിയത്. 1987ൽ ഡെപ്യൂട്ടി കലക്ടറായി ജോലിൽ പ്രവേശിച്ച തനിക്ക് എട്ടുവർഷത്തെ സർവിസ് പൂർത്തിയാക്കിയതോടെ ഐ.എ.എസ് പദവിക്ക് അർഹത ലഭിച്ചെങ്കിലും വർഷങ്ങളായി ഇത് നിഷേധിക്കുകയാണെന്ന് ഹരജിയിൽ പറയുന്നു. 1992 മുതൽ ഒാരോ വർഷവും അർഹമായ പ്രമോഷൻ നിഷേധിക്കാൻ സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥർ അച്ചടക്ക നടപടിക്കുള്ള ഫയൽ തുറക്കുമെന്നും 30 വർഷത്തെ സർവിസ് പൂർത്തിയാക്കിയ തനിക്ക് സമയബന്ധിതമായി ഐ.എ.എസ് ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ ചീഫ് സെക്രട്ടറിയാകുമായിരുന്നെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതുവരെ 36 അച്ചടക്ക നടപടി ഫയലുകളും നിരവധി വിജിലൻസ് അന്വേഷണങ്ങളും തനിക്കെതിരെ ഉണ്ടായി. ഇവ സമയബന്ധിതമായി അന്വേഷിച്ച് പൂർത്തിയാക്കണമെന്ന് 2008ൽ ഹൈകോടതി നിർദേശിച്ചെങ്കിലും നടപടിയുണ്ടായില്ല. എന്നാൽ, നൂറ്റമ്പതോളം ഉദ്യോഗസ്ഥർക്ക് വിജിലൻസ് കേസുകൾ തീർപ്പാക്കിയും കേസ് വിവരങ്ങൾ മറച്ചുവെച്ചും ഐ.എ.എസ് പ്രമോഷൻ ലഭ്യമാക്കിയിട്ടുണ്ട്. സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥർ ഇതിനായി വഴിവിട്ട് പ്രവർത്തിച്ചു. പട്ടികജാതിക്കാരൻ ഐ.എ.എസുകാരനാവുന്നത് തടയാൻ ത​െൻറ കേസിൽ ചട്ടവിരുദ്ധമായ നടപടിയാണ് ഉന്നത ഉദ്യോഗസ്ഥർ സ്വീകരിച്ചത്. 106 സ്ഥലംമാറ്റങ്ങളാണ് ഇതുവരെ നേരിട്ടത്. 1989 മുതൽ 2017 വരെ തനിക്കെതിരെ പ്രവർത്തിച്ചവരെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നാണ് മുരളീധര​െൻറ ഹരജിയിലെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story