Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 11:02 AM IST Updated On
date_range 5 Feb 2018 11:02 AM ISTകൃഷിയുടെ തഹസിൽദാർ
text_fieldsbookmark_border
*അഞ്ച് വർഷമായി വീട്ടിലേക്കുള്ള പച്ചക്കറികൾ ടെറസിന് മുകളിൽ തന്നെ വിളയിച്ചെടുക്കുകയാണ് നാഷനൽ ഹൈവേ ലാൻഡ് അക്വിസിഷൻ തഹസിൽദാർ കമറുദ്ദീൻ ഇരവിപുരം: വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ വീടിെൻറ ടെറസിന് മുകളിൽ കൃഷിചെയ്ത് മികച്ച വിളവെടുപ്പ് നടത്തി തഹസിൽദാർ മാതൃകയായി. നാഷനൽ ഹൈവേ ലാൻഡ് അക്വിസിഷൻ തഹസിൽദാർ അയത്തിൽ ശാന്തിനഗർ 196 എം.എം ഹൗസിൽ കമറുദ്ദീനാണ് കഴിഞ്ഞ അഞ്ച് വർഷമായി വീട്ടിലേക്കുള്ള പച്ചക്കറികൾ ടെറസിന് മുകളിൽ തന്നെ വിളയിച്ചെടുക്കുന്നത്. തക്കാളി, കോളിഫ്ലവർ, കത്തിരി, പച്ചമുളക്, വെണ്ട, കോവക്ക തുടങ്ങി പത്തോളം പച്ചക്കറികളും കപ്പലണ്ടി, കറിവേപ്പില എന്നിവയും ടെറസിന് മുകളിൽ ഇദ്ദേഹം െവച്ചുപിടിപ്പിച്ചിട്ടുണ്ട്. വീട്ടിലെ ആവശ്യം കഴിഞ്ഞുള്ള പച്ചക്കറികൾ ബന്ധുക്കൾക്കും അയൽക്കാർക്കും നൽകുകയാണ് പതിവ്. ഒൗദ്യോഗിക ജോലികഴിഞ്ഞ് ലഭിക്കുന്ന സമയവും അവധിദിവസങ്ങളും കൃഷിക്കായാണ് ചെലവഴിക്കുന്നത്. വിഷരഹിത പച്ചക്കറികൾ സ്വന്തമായി വിളയിച്ചെടുത്ത് ഉപയോഗിച്ചാൽ അസുഖങ്ങളിൽ നിന്നും മോചിതരാകാൻ കഴിയുമെന്ന് മനസ്സിലാക്കാൻ സമൂഹം തയാറാകണമെന്ന അഭ്യർഥനയാണ് ഇദ്ദേഹത്തിനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story