Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസരിതയുടെ കത്ത്​...

സരിതയുടെ കത്ത്​ സംബന്ധിച്ച ഒറിജിനൽ രേഖകൾ പത്തനംതിട്ട ജയിലിൽ ഇല്ലെന്ന്​ ജയിൽ സൂപ്രണ്ടി​െൻറ മൊഴി

text_fields
bookmark_border
കൊല്ലം: സോളാർ കേസിലെ വിവാദമായ . 21 പേജുണ്ടായിരുന്ന കത്ത് പിന്നീട് 28 പേജായി മാറിയതിന് പിന്നിൽ സരിതയും ഗണേഷ്കുമാർ എം.എൽ.എയും തമ്മിലെ ഗൂഢാലോചനയാണെന്ന് ആരോപിച്ച് അഭിഭാഷകനായ സുധീർ ജേക്കബ് കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹരജിയുടെ വിസ്താരവേളയിലാണ് രേഖകളുടെ ഒറിജിനൽ കാണാനില്ലെന്ന് ജയിൽ സൂപ്രണ്ട് കോടതിയിൽ മൊഴി നൽകിയത്. തനിക്ക് മുമ്പുണ്ടായിരുന്ന ജയിൽ മേധാവി തനിക്ക് കൈമാറിയ രേഖകളിൽ ഇൗ കത്ത് സംബന്ധിച്ച വിവരങ്ങളില്ലെന്നാണ് ജയിൽ സൂപ്രണ്ട് മൊഴി നൽകിയത്. ജയിൽ രേഖകൾ പരിശോധിച്ചതിൽ ഒറിജിനൽ കാണാനായില്ല. ഒറിജിനലിേൻറതെന്ന് കരുതുന്ന ഫോേട്ടാ കോപ്പി മാത്രമാണ് അവിടെയുള്ളത്. സോളാർ കേസിൽ മറ്റ് പ്രതികൾ ജയിൽവാസം അനുഭവിച്ചതി​െൻറ രേഖകൾ അവിടെ ഉണ്ടെന്നും സൂപ്രണ്ട് മൊഴി നൽകി. കേസ് 24ന് കോടതി വീണ്ടും പരിഗണിക്കും. അന്ന് ഉമ്മൻ ചാണ്ടി ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. സോളാർ കമീഷൻ റിപ്പോർട്ട്, കമീഷൻ മുമ്പാകെ സരിത ഹാജരാക്കിയ കത്തി​െൻറ ഒറിജിനൽ എന്നിവ ഹാജരാക്കണമെന്ന് ആഭ്യന്തരവകുപ്പ് സെക്രട്ടറിക്കും കോടതി നിർദേശം നൽകി. കത്തി​െൻറ ഒറിജിനൽ രേഖകൾ ജയിലിൽനിന്ന് കാണാതായത് സംബന്ധിച്ച് വിജിലൻസിന് പരാതി നൽകുമെന്ന് പരാതിക്കാരനായ സുധീർ ജേക്കബ് പറഞ്ഞു. സരിത ത​െൻറ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന് നൽകുന്നതിനായി ജയിലിൽെവച്ച് എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയടക്കം യു.ഡി.എഫിലെ പ്രമുഖ രാഷ്ട്രീയനേതാക്കൾ പീഡിപ്പിച്ചെന്നും മറ്റും ആരോപിക്കുന്ന ഭാഗങ്ങൾ പിന്നീട് കൂട്ടിേച്ചർത്തതാണെന്നാണ് സുധീർ ജേക്കബ് പറയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story