Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2018 11:00 AM IST Updated On
date_range 31 Aug 2018 11:00 AM ISTതാഴെവെട്ടൂർ കടപ്പുറത്തെ കൊലപാതകം: പ്രതി അറസ്റ്റിൽ
text_fieldsbookmark_border
വർക്കല: താഴെ വെട്ടൂർ കടപ്പുറത്തെ മത്സ്യബന്ധന കൂടത്തിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതി ചിലക്കൂർ ഗ്രാലിക്കുന്ന് വീട്ടിൽ മത്സ്യത്തൊഴിലാളിയായ കുറുപ്പ് എന്ന നിസാമുദ്ദീനെ (43) പൊലീസ് അറസ്റ്റ് ചെയ്തു. തെങ്ങുകയറ്റ തൊഴിലാളിയായ മടവൂർ പുലിയൂർക്കോണം വടക്കുംകര ചരുവിള പുത്തൻവീട്ടിൽ ബാബു(45)വിെൻറ മൃതദേഹമാണ് ബുധനാഴ്ച പുലർച്ച താഴെവെട്ടൂർ കടപ്പുറത്തെ കൂടത്തിൽ കാണപ്പെട്ടത്. ഇയാൾ ഭാര്യയും മക്കളുമായി പിണങ്ങി വർഷങ്ങളായി കടപ്പുറത്തെ കൂടത്തിലാണ് അന്തിയുറങ്ങിയിരുന്നത്. ബാബുവിെൻറ മൃതദേഹത്തിലെ മുറിവുകൾ കൊലപാതകമാണെന്ന് നാട്ടുകാർക്കും പൊലീസിനും സംശയമുണ്ടായിരുന്നു. ഇതിെന തുടർന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പി പി. അനിൽകുമാറിെൻറ നേതൃത്വത്തിൽ അന്വേഷണം നടത്തുകയായിരുന്നു. ബാബു കിടന്നുറങ്ങുന്ന കൂടത്തിന് സമീപം ചൊവ്വാഴ്ച രാത്രി നിസാമുദ്ദീനെ കണ്ടതായി അന്വേഷണത്തിൽ പൊലീസിന് വിവരം ലഭിച്ചു. തുടർന്ന്, ഇയാളെ താഴെ വെട്ടൂർ കടപ്പുറത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയായിരുന്നു. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ആഴ്ചകൾക്ക് മുമ്പ് നിസാമുദ്ദീെൻറ പറമ്പിൽ തേങ്ങയിടാൻ ബാബുവിനെ വിളിച്ചിരുന്നു. തേങ്ങയ്ക്ക് പകരം ബാബു കരിക്കിൻകുല വെട്ടിയതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഈ വൈരാഗ്യം പലപ്പോഴും വഴക്കിനിടയാക്കിയിരുന്നു. ഇതായിരുന്നു കൊലപാതകത്തിൽ കലാശിച്ചതും. ബാബുവിെൻറ നെറ്റിയിൽ ടോർച്ച് കൊണ്ട് അടിച്ച് പരിക്കേൽപിച്ച ശേഷം കഴുത്തുഞെരിച്ചാണ് കൃത്യം നടത്തിയതെന്ന് നിസാമുദ്ദീൻ സമ്മതിച്ചതായും രക്തം പുരണ്ട ടോർച്ചും വസ്ത്രങ്ങളും കണ്ടെടുത്തതായും ഡിവൈ.എസ്.പി അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാരജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story