Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2018 10:57 AM IST Updated On
date_range 31 Aug 2018 10:57 AM ISTഎയർകാർഗോയിൽ 40 ടൺ സാധനങ്ങൾ; സർക്കാർ ഇടപെടണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
തിരുവനന്തപുരം: പ്രളയദുരിതമനുഭവിക്കുന്നവർക്ക് നൽകാൻ വിദേശത്തുനിന്ന് എത്തിച്ച 40 ടൺ സാധനങ്ങൾ കസ്റ്റംസ് ക്ലിയറൻസ് ലഭിക്കാതെ വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിൽ കെട്ടിക്കിടക്കുന്നെന്ന പരാതിയിൽ അടിയന്തരനടപടി സ്വീകരിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്. കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് റവന്യൂ സെക്രട്ടറിക്കാണ് നിർദേശം നൽകിയത്. നടപടി സ്വീകരിച്ചശേഷം ഉടൻ റിപ്പോർട്ട് സമർപ്പിക്കണം. ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും ഉൾപ്പെടെ സാധനങ്ങളാണ് കെട്ടിക്കിടക്കുന്നത്. കുവൈത്ത്, ബഹ്റൈൻ, ഒമാൻ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് എത്തിച്ച സാധനങ്ങളാണിവ. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങൾ സർക്കാർ അംഗീകൃത ഏജൻസികൾക്ക് 59/2018 വിജ്ഞാപനം വഴി വിട്ടുനൽകാൻ കസ്റ്റംസിന് സാധിക്കുമായിരുന്നെന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം നൽകിയ പരാതിയിൽ പറയുന്നു. സാധനങ്ങൾ ജില്ല ഭരണകൂടം നേരിട്ട് ഏറ്റെടുക്കണമെന്ന നിർദേശമാണ് തടസ്സമായത്. ഇക്കാര്യത്തിൽ ജില്ല ഭരണകൂടത്തിെൻറ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്ന് പരാതിക്കാരൻ ആരോപിച്ചു. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻറർൈപ്രസസാണ് എയർകാർഗോ വിഭാഗത്തിെൻറ നടത്തിപ്പുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story