Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകവിയൂർ കേസ്: സി.ബി.​െഎ...

കവിയൂർ കേസ്: സി.ബി.​െഎ വാദം തള്ളി, അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശം

text_fields
bookmark_border
തിരുവനന്തപുരം: കവിയൂർ പീഡനക്കേസിലെ നാലാം തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശം. ഏകപ്രതി ലതാ നായരുടെ നുണ പരിശോധന റിപ്പോർട്ട് ഫോറൻസിക് അധികൃതർ കൈമാറിയില്ലെന്നും ലഭിച്ചാലുടൻ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാമെന്നുമുള്ള അന്വേഷണ സംഘത്തി​െൻറ വാദം കോടതി അംഗീകരിച്ചില്ല. പല തവണ ഈ കാരണം പറഞ്ഞാണ് കേസ് നീട്ടിക്കൊണ്ടുപോയതെന്നും ഇനി അംഗീകരിക്കാൻ സാധിക്കില്ലെന്നും വ്യക്തമാക്കിയ തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി, സി.ബി.ഐക്ക് കർശന നിർദേശം നൽകുകയായിരുന്നു. കേസ് ഒക്‌ടോബർ 24ന് വീണ്ടും പരിഗണിക്കും. 2004 സെപ്റ്റംബർ 28നാണ് കവിയൂർ ശ്രീവല്ലഭ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന നാരായണൻ നമ്പൂതിരിയെയും കുടുംബത്തെയും കൂട്ടആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. സി.ബി.ഐ സമർപ്പിച്ച മൂന്ന് അന്വേഷണ റിപ്പോർട്ടിലും നാരായണൻ നമ്പൂതിരിയാണ് അനഘയെ പീഡിപ്പിച്ചതെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, മൂന്ന് റിപ്പോർട്ടും കോടതി തള്ളി. ഇതിനെ തുടർന്നാണ് നാലാം തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ഈ റിപ്പോർട്ട് സമർപ്പിക്കാനാണ് സി.ബി.ഐ സമയം ആവശ്യപ്പെട്ടത്. സി.ബി.ഐ റിപ്പോർട്ടുകൾ തള്ളണമെന്നാവശ്യപ്പെട്ട് ഹരജി നൽകിയത് അനഘയുടെ ഇളയച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയും 'ക്രൈം' പത്രാധിപർ നന്ദകുമാറുമാണ്. ലതാനായർ അനഘയെ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും മക്കൾക്കും ചില സിനിമാക്കാർക്കും കാഴ്ച്ചെവച്ചതി​െൻറ അപമാനത്താലാണ് നാരായണൻ നമ്പൂതിരിയും കുടുംബവും ആത്മഹത്യ ചെയ്തതെന്നായിരുന്നു കുടുംബാംഗങ്ങളുടെ ആരോപണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story