Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2018 11:08 AM IST Updated On
date_range 24 Aug 2018 11:08 AM ISTതകരാറിലായ ബോട്ടുകൾക്ക് 2.50 കോടിയുടെ പദ്ധതി
text_fieldsbookmark_border
തിരുവനന്തപുരം: പേമാരിയിൽ സഹായഹസ്തവുമായി വന്ന മത്സ്യത്തൊഴിലാളികളുടെ പൂർണമായി തകർന്നതും ഭാഗീകമായി തകരാറിലായതുമായ യാനങ്ങൾക്ക് 2.50 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. 15 മുതൽ 20 വരെ 669 വള്ളങ്ങളാണ് സജ്ജമാക്കിയത്. 257 ബോട്ടുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ഇത്തരം ബോട്ടുകളിലേതുൾപ്പെടെ 3525 മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിന് പങ്കെടുത്തത്. 65000ലധികം ആളുകളെയാണ് മത്സ്യത്തൊഴിലാളികൾ രക്ഷിച്ചത്. 669 വള്ളങ്ങളിൽ ഏഴെണ്ണം പൂർണമായി നശിച്ചു. 459 വള്ളങ്ങൾക്ക് കേടുപറ്റി. ഇക്കാര്യം കണക്കിലെടുത്താണ് സാമ്പത്തികസഹായം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story