Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചിറയിൽ കീഴിൽ കനത്ത...

ചിറയിൽ കീഴിൽ കനത്ത നഷ്​ടം

text_fields
bookmark_border
ആറ്റിങ്ങല്‍: പ്രളയം താലൂക്കില്‍ കാര്‍ഷികമേഖലയുടെ നട്ടെല്ലൊടിച്ചു. നെല്‍പാടങ്ങള്‍ മുഴുവന്‍ വെള്ളത്തിനടിയിൽ. നെല്ല്, പച്ചക്കറി, തെങ്ങ്, വാഴ, കിഴങ്ങുവര്‍ഗങ്ങള്‍, വെറ്റില തുടങ്ങിയ കൃഷികളെല്ലാം നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം. - പച്ചക്കറി- നെല്‍കൃഷിയിൽ വന്‍ മുന്നേറ്റമായിരുന്നു നഗരസഭയും സമീപ ഗ്രാമപഞ്ചായത്തുകളും നടത്തിയിരുന്നത്. ഹരിതകേരള മിഷന്‍-കൃഷിവകുപ്പ്- തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ കൃഷിയിറക്കിയ അവനവഞ്ചേരി ആളല്ലൂര്‍, കൊടുമണ്‍, കിഴക്കുപുറം, പൂവമ്പാറ എന്നീ ഏലകളിലെ കൃഷികളാണ് നശിച്ചത്. കനത്ത നാശം നേരിട്ടത് അവനവഞ്ചേരി അള്ളൂര്‍ ഏലയിലെ െനല്‍കൃഷിക്ക്. ഇവിടെ രണ്ടു ഹെക്ടറിലധികം സ്ഥലത്തായിയിരുന്നു കൃഷി. -വാഴ, ചേന, ചേമ്പ്, മരച്ചീനി, ഇഞ്ചി തുടങ്ങിയ വിളകളും നശിച്ചു. മുദാക്കല്‍, അഴൂര്‍, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, കിഴുവിലം, അഞ്ചുതെങ്ങ്്, വക്കം, കരവാരം, മണമ്പൂര്‍, നാവായിക്കുളം, പള്ളിക്കല്‍, മടവൂര്‍, കിളിമാനൂര്‍, പഴയകുന്നുമ്മേല്‍, പുളിമാത്ത്, പഞ്ചായത്തുകളിലും കാര്‍ഷികമേഖലയില്‍ നാശം ഉണ്ടായി. -വിവിധ സ്ഥലങ്ങളിലായി 550 വാഴ, 150 തെങ്ങിന്‍ തൈകള്‍, 2 ഹെക്ടര്‍ പച്ചക്കറി കൃഷി, 3 ഹെക്ടര്‍ നെല്‍കൃഷി, മൂന്ന് ഹെക്ടറിലധികം കുരുമുളക്, കിഴങ്ങു വര്‍ഗവിളകള്‍ എന്നിവ നശിച്ചതായി താലൂക്ക് ഓഫിസിലെ പ്രാഥമിക വിലയിരുത്തല്‍. റവന്യൂ അധികൃതര്‍ക്ക് ലഭിച്ച പരാതികളില്‍നിന്നുള്ള കണക്കാണ്. വെള്ളമിറങ്ങിയ ശേഷം മാത്രമേ പൂര്‍ണ കണക്ക് ലഭിക്കൂ. ആറ്റിങ്ങൽ; താഴ്ന്ന പ്രദേശങ്ങളിൽനിന്ന് വെള്ളം ഒഴിഞ്ഞില്ല ആറ്റിങ്ങല്‍: ചിറയിന്‍കീഴ് താലൂക്കിലെ ചില ഭാഗങ്ങളിൽ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിൽ. തീരദേശത്ത് കടല്‍ക്ഷോഭവും അടങ്ങിയിട്ടില്ല. അഞ്ച് ദുരിതാശ്വസ ക്യാമ്പുകളിലായി കഴിയുന്നത് 478 പേര്‍. അഞ്ചുതെങ്ങിൽ-100, പടനിലത്ത് -202, ശാര്‍ക്കരയിൽക്യാമ്പില്‍ -25 , അഴൂരിൽ- 109 , മൂദാക്കല്‍ കമ്മ്യൂണിറ്റി സ​െൻററിൽ-42 എന്നിങ്ങനെയാണ് ക്യാമ്പിലെ ആളുകളുടെ കണക്ക്. പെരുങ്ങുഴി കൃഷ്ണപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം സരളയുടെ വീട്ടിലെ കിണര്‍ രാത്രി വലിയ ശബ് ദത്തോടെ 100 അടിയോളം താഴ്ചയിലേക്ക് ഇടിഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story