Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസഹായ ഹസ്തവുമായി...

സഹായ ഹസ്തവുമായി ജില്ല..

text_fields
bookmark_border
തിരുവനന്തപുരം: പ്രളയക്കെടുതി രൂക്ഷമായ ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ ജില്ലകളിലേക്ക് ജില്ലയിൽനിന്ന് ഇതുവരെ 156 ലോഡ് അവശ്യസാധനങ്ങൾ അയച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളും കലക്ഷൻ സ​െൻററുകളുടെ പ്രവർത്തനവും വിലയിരുത്തുന്നതിനായി സെക്രട്ടേറിയറ്റ് അനക്‌സിൽ കൂടിയ യോഗത്തിൽ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം. -ജില്ല ഭരണകൂടത്തി​െൻറ നേതൃത്വത്തിൽ ഇതുവരെ 102 ലോഡ് സാധനങ്ങൾ പ്രളയബാധിത മേഖലകളിലേക്ക് അയച്ചു. നഗരസഭയുടെ നേതൃത്വത്തിൽ 26ഉം പഞ്ചായത്ത് വകുപ്പി​െൻറ നേതൃത്വത്തിൽ 20ഉം പൊലീസി​െൻറ നേതൃത്വത്തിൽ എട്ടും ലോഡ് സാധനങ്ങൾ അയച്ചു. ആവശ്യമായ ഇടങ്ങളിൽ സാധനങ്ങൾ കൃത്യമായി എത്തിക്കുന്നതിനും സുഗമമായി വിതരണം ചെയ്യുന്നതിനും ജില്ലയിൽനിന്നുള്ള ഉദ്യോഗസ്ഥരെ ലെയ്‌സൺ ഓഫിസർമാരായി വിവിധ ജില്ലകളിൽ നിയോഗിക്കും. ബി.ഡി.ഒമാരെയും വിവിധ വകുപ്പുകളിൽനിന്നുള്ള ഉദ്യോഗസ്ഥരെയുമാണു നിയോഗിക്കുക. -സാധനങ്ങളുടെ ശേഖരണവും വിതരണവുമായി ബന്ധപ്പെട്ട് ജില്ലയിൽ പ്രത്യേക കൺട്രോൾ റൂം ആരംഭിക്കാനും നോഡൽ ഓഫിസർമാരെ നിയോഗിക്കാനും മന്ത്രി കലക്ടർക്കു നിർദേശം നൽകി. -ഞായറാഴ്ച വരെ 44 ക്യാമ്പുകളായി 3286 പേരാണ് ജില്ലയിലുള്ളത്. തിരുവനന്തപുരം താലൂക്കിലാണ് കൂടുതൽ-21. നെയ്യാറ്റിൻകര-നാല്, കാട്ടാക്കട-മൂന്ന്, ചിറയിൻകീഴ്-അഞ്ച്, വർക്കല-മൂന്ന്, നെടുമങ്ങാട് എട്ട് ക്യാമ്പുകളുമാണ് തുറന്നത്. ക്യാമ്പുകളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ 24 മണിക്കൂറും ഉദ്യോഗസ്ഥരെ നിയോഗിക്കും. -മഴക്കെടുതിമൂലം ജില്ലയിൽ വിവിധമേഖലകളിലുണ്ടായ നാശനഷ്ടം അടിയന്തരമായി കണക്കാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും മന്ത്രി നിർദേശം നൽകി. സാധനങ്ങൾ എത്തിക്കുന്നതിന് കൂടുതൽ വാഹനങ്ങൾ ലഭ്യമാക്കാൻ ലോറി ഉടമ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണം തേടാനുമാണ് തീരുമാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story