Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുന്ന്​ ഇടിഞ്ഞുതള്ളി

കുന്ന്​ ഇടിഞ്ഞുതള്ളി

text_fields
bookmark_border
പുനലൂർ: നിരവധി വീടുകൾക്കും റോഡിനും കനാലിനും ഭീഷണിയായിരുന്ന കുന്ന് ഇടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഉറുകുന്ന്-നേതാജി റോഡിൽ മലങ്കര കത്തോലിക്ക പള്ളിക്ക് സമീപത്താണ് വെള്ളിയാഴ്ച രാവിലെ എേട്ടാടെ കുന്നിടിഞ്ഞത്. കമ്പിലൈനിൽ ഹമീദ് റാവുത്തരുടെ പുരയിടത്തി​െൻറ ഭാഗമാണ് കൂറ്റൻ പാറക്കെട്ടുകളോട് ചേർന്നുള്ള ഈ കുന്ന്. റോഡിൽനിന്ന് വളരെ ഉയരത്തിലുള്ള കുന്ന് ശക്തമായ മഴയിൽ ഇടിഞ്ഞ്താഴേക്ക് പതിക്കുകയായിരുന്നു. ഈ റോഡിന് താഴെക്കൂടിയാണ് കല്ലട പദ്ധതിയുടെ വലതുകര പ്രധാന കനാൽ കടന്നുപോകുന്നത്. കനാലി​െൻറ വശത്തടക്കം 70 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. പാറയും കുന്നും ഈ ഭാഗത്ത് ഭീഷണിയാണെന്ന് കണ്ട് പാറപൊട്ടിച്ചുമാറ്റാൻ വസ്തുഉടമ നേരത്തെ റവന്യൂ അധികൃതരിൽനിന്ന് അനുമതിവാങ്ങാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഭരണകക്ഷിയിലെ ഒരു പാർട്ടിക്കാർ ഇത് തടഞ്ഞു. ഇതോടെ പാറപൊട്ടിക്കൽ നിർത്തിവെച്ചു. പാറക്ക് ചുറ്റുമുള്ള മണ്ണ് ഒലിച്ചുപോയതും ശേഷിക്കുന്ന ഈകുന്നി​െൻറ ബാക്കിയും എതുസമയത്തും തകർന്ന താഴേക്ക് വീഴാവുന്ന നിലയിലാണ്. വീടി​െൻറ മേൽക്കൂര തകർന്നു (ചിത്രം) കൊട്ടിയം: വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടി​െൻറ മേൽക്കൂര തകർന്നു. വീട്ടിലുണ്ടായിരുന്ന നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു. വീട്ടിലുണ്ടായിരുന്ന സാധനങ്ങളെല്ലാം തകർന്നു. പുലർച്ചെ ആറരയോടെയായിരുന്നു സംഭവം. മയ്യനാട്താന്നി ലക്ഷമിപുരം തോപ്പിൽ മൈക്കിളി​െൻറ വീടി​െൻറ മേൽക്കൂരയാണ് തകർന്നുവീണത്. വീട്ടുകാർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മേൽക്കൂര തകരുന്ന ശബ്ദംകേട്ട് മൈക്കിളും ഭാര്യ മേരീ അനസൂയയും രണ്ട് മക്കളും വീടിന് പുറത്തേക്ക് ഓടി മാറുകയായിരുന്നു. വീട്ടുകാർ പുറത്തിറങ്ങി നിമിഷങ്ങൾക്കകം തകർന്നു വീഴുകയായിരുന്നു. ഫ്രിഡ്ജ്, അലമാര, കട്ടിൽ തുടങ്ങി വീട്ടു സാധനങ്ങളെല്ലാം നശിച്ചു. വസ്ത്രങ്ങളും ഉപയോഗശൂന്യമായി. വിവരമറിഞ്ഞ് മയ്യനാട് പഞ്ചായത്ത് പ്രസിഡൻറ് എൽ. ലക്ഷ്മണ​െൻറ നേതൃത്വത്തിൽ പഞ്ചായത്ത് ഉദ്യോഗസ്ഥരും റവന്യൂ അധികൃതരും സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story