Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2018 11:50 AM IST Updated On
date_range 9 Aug 2018 11:50 AM ISTകൃഷിഭവനിലെ ക്രമക്കേട്; ഉദ്യോഗസ്ഥർക്ക് തടവും പിഴയും
text_fieldsbookmark_border
കൊല്ലം: കുളത്തൂപ്പുഴ കൃഷിഭവനിലെ ഫണ്ട് വിതരണ ക്രമക്കേടിൽ ഉദ്യോഗസ്ഥർക്ക് തടവും പിഴയും. കുളത്തൂപ്പുഴ കൃഷി ഓഫിസറായിരുന്ന തിരുവനന്തപുരം ഭഗവതി നഗർ അജന്ത ഭവനിൽ അജയ്ചന്ദ്ര, അഗ്രികൾച്ചർ അസിസ്റ്റൻറായിരുന്ന കുളത്തൂപ്പുഴ കണ്ടൻചിറ രാജേഷ് ഭവനിൽ പൊന്നമ്മ എന്നിവർക്ക് രണ്ട് വർഷം കഠിന തടവും 40,000 രൂപ പിഴയുമാണ് തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി അജിത്കുമാർ വിധിച്ചത്. 2004-2005ൽ വരൾച്ച ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സർക്കാർ അനുവദിച്ച 12 ലക്ഷം രൂപയുടെ വിനിയോഗത്തിലാണ് ക്രമക്കേട്. 834 കർഷകർക്ക് തുക നൽകാനായിരുന്നു അനുമതി. പരാതിയെ തുടർന്ന് വിജിലൻസ് ഡയറക്ടറുടെ ഉത്തരവിൽ മിന്നൽ പരിശോധന നടത്തി. യഥാർഥ തുക ഗുണഭോക്താവിന് നൽകിയില്ലെന്ന് കണ്ടെത്തി. വ്യാജ രസീത് ചമച്ചതിനും അപേക്ഷിക്കാത്തവരുടെയും മരിച്ചവരുടെയും പേരിൽ തുക മാറിയെടുത്തതിനും തെളിവ് കിട്ടി. കൊല്ലം വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായ കെ. അശോക് കുമാറിെൻറ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story