Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2018 10:45 AM IST Updated On
date_range 9 Aug 2018 10:45 AM ISTപുലിയൂർകോണത്തെ മൊബൈൽ ടവർ: പ്രതിഷേധവുമായി നാട്ടുകാർ
text_fieldsbookmark_border
കിളിമാനൂർ: മടവൂർ പഞ്ചായത്തിലെ പുലിയൂർകോണത്ത് മൊബൈൽ ടവർ സ്ഥാപിക്കാനുള്ള സ്വകാര്യകമ്പനിയുടെ നീക്കത്തിൽ ജനകീയ പ്രതിഷേധം ശക്തമാകുന്നു. പ്രദേശവാസികളുടെ അഭിപ്രായം പരിഗണിക്കാതെയും ഒരു പഠനവും നടത്താതെയുമാണ് എട്ടോളം സ്വകാര്യ മൊബൈൽ കമ്പനികളുടെ കൂട്ടായ്മക്ക് ടവർ നിർമാണത്തിനുള്ള അനുമതി മടവൂർ പഞ്ചായത്ത് ഭരണസമിതി നൽകിയതെന്നാണ് പരക്കെയുള്ള ആക്ഷേപം. ഇതിനു പിന്നിൽ വൻസാമ്പത്തിക അഴിമതിയുള്ളതായി നാട്ടുകാർ ആരോപിക്കുന്നു. എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ സി.പി.ഐക്കാണ് പ്രസിഡൻറ് സ്ഥാനം. വിഷയം പഞ്ചായത്ത് പരിഗണനക്കെടുത്തപ്പോൾ സി.പി.എം അംഗങ്ങളും കോൺഗ്രസിലെ ഒരംഗവും ടവർ നിർമാണത്തിന് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് വിയോജനക്കുറിപ്പ് നൽകിയിരുന്നു. പുലിയൂർകോണം ഗവ. എൽ.പി.എസിന് കഷ്ടിച്ച് 50 മീറ്റർ മാത്രം അകലെ ജനവാസമേഖലയിലാണ് ടവർ സ്ഥാപിക്കാനുള്ളനീക്കം. 5 ജി സ്പെക്ട്രം കൂടി എത്തുന്നതോടെ ടവറിൽ നിന്നുള്ള റേഡിയേഷൻ പ്രദേശവാസികൾക്കും കുട്ടികൾക്കും വളരെ ദോഷകരമായി ബാധിക്കുെമന്നാണ് നാട്ടുകാരുടെ ആശങ്ക. ടവർ നിർമാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെയും സംയുക്ത രാഷ്ട്രീയ പ്രതിനിധികളുടെയും നേതൃത്വത്തിൽ ജനകീയസമിതി രൂപവത്കരിച്ചു. സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രക്ഷോഭസമരം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീജാ ഷൈജുദേവ് ഉദ്ഘാടനം ചെയ്തു. ഗോപാലക്കുറുപ്പ് അധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി ഷൈജുദേവ്, കോൺഗ്രസ് നേതാവ് രവീന്ദ്രൻ ഉണ്ണിത്താൻ, ജി.പി. രാഘവൻ പിള്ള എന്നിവർ സംസാരിച്ചു. വ്യാഴാഴ്‌ച രാവിലെ 10ന് പഞ്ചായത്ത് ഓഫിസിൽ കമ്പനി അധികൃതർ ജനകീയസമിതി പ്രവർത്തകരുമായി ചർച്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story