Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'മീശ' കത്തിക്കുന്നവർ...

'മീശ' കത്തിക്കുന്നവർ 'തുണ്ടു'കൾ മാത്രം കാണുന്നവർ –കുരീപ്പുഴ ശ്രീകുമാർ

text_fields
bookmark_border
കുണ്ടറ: സാഹിത്യത്തെ സാഹിത്യമായും സാങ്കൽപിക കഥാപാത്രങ്ങളെ അങ്ങനെയും കാണാൻ കഴിയാത്തവരും കഥാഭാഗത്തി​െൻറ ചെറുഭാഗം മാത്രം വായിച്ച് കൃതി കത്തിക്കാനും നിരോധിക്കാനും നടക്കുന്നവർ കാര്യങ്ങൾ പൂർണമായി മനസ്സിലാക്കാതെ തുണ്ടുകൾ മാത്രം കണ്ട് ശീലിച്ചവരാണെന്ന് കവി കുരീപ്പുഴ ശ്രീകുമാർ. കുണ്ടറ മുക്കടയിൽ 'നാടക്' മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അംഗത്വ വിതരണോദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നാടകക്കാർ മണ്ണിൽ ചവിട്ടിനിൽക്കുന്ന മനുഷ്യരാണ്. അവർക്ക് സാധാരണക്കാര​െൻറ വിചാരങ്ങളും വികാരങ്ങളും പ്രകടിപ്പിക്കാതിരിക്കാനാവില്ല. എന്നാൽ, സിനിമാനടന്മാർ 'താരങ്ങ'ളാകുമ്പോൾ അവർക്ക് സാധാരണക്കാര​െൻറ അവസ്ഥകളോട് ഒരു പ്രതിബദ്ധതയുമില്ല. അതിനാൽ തന്നെ അവർ സാമൂഹികവിഷയങ്ങളിൽ മൗനികളുമാണെന്നും അദ്ദേഹം കൂട്ടിേച്ചർത്തു. കേരളത്തിന് ഒരു സാംസ്കാരിക നയം ഉണ്ടാകണമെന്നും നാടകത്തിനായി പ്രത്യേക അക്കാദമി ഉണ്ടാകണമെന്നും യോഗം ഉദ്ഘാടനം ചെയ്ത നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ. ശൈലജ പറഞ്ഞു. മേഖല പ്രസിഡൻറ് ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. മേഖല ജനറൽ സെക്രട്ടറി ഫെബി സ്റ്റാലിൻ, സുനിൽ മത്തായി, ജില്ല പ്രസിഡൻറ് പി.ജെ. ഉണ്ണികൃഷ്ണൻ, സെക്രട്ടറി ഹരിഹരനുണ്ണി, വൈസ് പ്രസിഡൻറ് വാഡ്സൺവില്യം, മേഖല വൈസ് പ്രസിഡൻറ് കിഷോർ എന്നിവർ സംസാരിച്ചു. തീരത്തെ ദുരിതജീവിതം അറിയാൻ മന്ത്രിയെത്തി ഇരവിപുരം: തീരത്തെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ മന്ത്രിക്കു മുന്നിൽ പരാതികളുമായി പ്രദേശവാസികൾ. ഞായറാഴ്ച ഉച്ചക്കാണ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഇരവിപുരത്തെ തീരപ്രദേശത്തെത്തിയത്. ദുരിതബാധിത പ്രദേശങ്ങൾ നേരിൽ കാണുകയും പ്രശ്നങ്ങൾക്ക് അടിയന്തരപരിഹാരം ഉണ്ടാക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. കാക്കതോപ്പ് മുതൽ താന്നിവരെ എല്ലായിടത്തും പുലിമുട്ട് നിർമിക്കും. തമിഴ്നാട്ടിലെ കടലൂർ മാതൃകയിൽ ട്യൂബ് ഉപയോഗിച്ചുള്ള കടൽഭിത്തി നിർമാണം നടത്തും. ഇതിനായി 300 കോടി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എം. നൗഷാദ് എം.എൽ.എയും ഒപ്പമുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story