Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2018 11:14 AM IST Updated On
date_range 5 Aug 2018 11:14 AM ISTസൗദിയിൽ മരിച്ചത് ഉറ്റ സുഹൃത്തുക്കൾ
text_fieldsbookmark_border
കൊട്ടിയം: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽപെട്ട് മരിച്ച യുവാക്കൾ ഉറ്റ സുഹൃത്തുക്കൾ. വടക്കേവിള മണക്കാട് നഗർ 160 മുബാറക് മൻസിലിൽ സലീമിെൻറയും ഹയർ നിസയുടെയും മകൻ സഹീർ സലിം (30), ഉമയനല്ലൂർ പട്ടരുമുക്ക് വാഴോട്ട് തെക്കതിൽ അബ്ദുൽ ഹക്കീമിെൻറയും ജമീലാബീവിയുടെയും മകൻ ഹാഷിം (28) എന്നിവരാണ് കഴിഞ്ഞദിവസം മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ റിയാദിൽനിന്ന് കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സയിലെ ചരിത്ര സ്ഥലം സന്ദർശിച്ച് മടങ്ങവെ ഇവർ സഞ്ചരിച്ച പിക്കപ് വാഹനം ഖുറൈശി റോഡിലെ ഡിവൈഡറിൽ ഇടിച്ചായിരുന്നു അപകടം. പിക്കപ്പിലുണ്ടായിരുന്ന നാലുപേരിൽ രണ്ടുപേരാണ് മരിച്ചത്. തൃശൂർ സ്വദേശിയായ പോൾസൺ, കായംകുളം സ്വദേശി നിഷാദ് എന്നിവർ പരിക്കുകളോടെ രക്ഷശപ്പട്ടു. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. മൃതദേഹം നാട്ടിലെത്തിക്കാൻ താമസമുണ്ടെങ്കിൽ ഹാഷിമിെൻറ മൃതദേഹം സൗദിയിൽ തന്നെ സംസ്കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം. എട്ടുമാസം മുമ്പാണ് ഹാഷിം അവധികഴിഞ്ഞ് തിരികെ പോയത്. അപകടം നടക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ് ഹാഷിം വീട്ടിലേക്ക് വിളിച്ചിരുന്നു. മാതാവിനെ ഫോണിൽ ലഭിക്കാത്തതിനെ തുടർന്ന് പിതാവുമായി ഏറെനേരം സംസാരിച്ചിരുന്നു. റംസാ സഹീറാണ് സഹീർ സലീമിെൻറ ഭാര്യ. സിനാൻ മകനാണ്. തസ്നിയാണ് ഹാഷിമിെൻറ ഭാര്യ. ഹൈഫാ ഫാത്തിമ മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story