Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപട്ടാഴി വടക്കേക്കര...

പട്ടാഴി വടക്കേക്കര പഞ്ചായത്ത് ഓഫിസിൽ ജീവനക്കാർ ഒപ്പിട്ട്​ മുങ്ങുന്നെന്ന്​

text_fields
bookmark_border
പത്തനാപുരം: പട്ടാഴി വടക്കേകര പഞ്ചായത്ത് ഓഫിസിൽ മിക്ക ദിവസങ്ങളിലും ജീവനക്കാരില്ലാത്തത് ജനത്തെ വലക്കുന്നു. വരാത്ത ദിവസങ്ങളിലും ജീവനക്കാർ ഹാജർ രേഖപ്പെടുത്തുന്നതായി കാട്ടി നാട്ടുകാര്‍ വിജിലൻസിന് പരാതിനൽകി. കെട്ടിടനികുതി, വിവാഹ രജിസ്ട്രേഷൻ, സർട്ടിഫിക്കറ്റുകൾ അടക്കം വിവിധ ആവശ്യങ്ങൾക്കായി ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്. മിക്കദിവസങ്ങളിലും ജീവനക്കാരുണ്ടാവില്ല. രാവിലെ വരുന്നവരിൽ ചിലർ ഒപ്പിട്ട് ഉച്ചക്ക് മുേമ്പ മടങ്ങുകയും ഉച്ചക്ക് ശേഷം എത്തുന്ന ചിലർ വൈകീട്ട് ഓഫിസ് സമയത്തിന് മുമ്പ് മടങ്ങുന്നതായും ആക്ഷേപമുണ്ട്. പൊതു പ്രവർത്തകനും മുൻ പഞ്ചായത്തംഗവുമായ കടുവാത്തോട് സ്വദേശിയാണ് ഉദ്യോഗസ്ഥരെ സംബന്ധിച്ച് കലക്ടർക്കും വിജിലൻസിനും പഞ്ചായത്ത് വകുപ്പ് മേധാവികൾക്കും പരാതിനൽകിയത്. ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനെ പറ്റി ചോദിച്ചാല്‍ മോശമായി പ്രതികരിക്കുന്നതായും പരാതിയിൽ പറയുന്നു. യാത്രാക്ലേശം രൂക്ഷമായതിനാൽ പഞ്ചായത്ത് ആസ്ഥാനമായ കടുവാത്തോട്ടിലെത്താൻ വലിയ ബുദ്ധിമുട്ടാണ്. മാലൂർ, മണയറ, ചെളിക്കുഴി, കരിമ്പാലൂർ, കൊക്കോട്, പടിഞ്ഞാറെവിള, വെട്ടിക്കവിള അടക്കം വിവിധ ഗ്രാമീണമേഖലയിൽനിന്ന് ബസ് സർവിസ് നേരിട്ടില്ലാത്തതിനാൽ നടന്നും മറ്റുമാണ് നാട്ടുകാർ എത്തുന്നത്. ജീവനക്കാരില്ലാത്തതിനാൽ ഇവർ പല തവണ എത്തേണ്ട ഗതികേടിലാണ്. സമീപ പഞ്ചായത്തുകളിൽ ജോലി ചെയ്തിരുന്ന ചിലരെ സംഘടനാ പ്രവർത്തനമെന്ന് പറഞ്ഞ് ജോലിക്ക് വരാത്തതിനാൽ ഇവിടെനിന്ന് സ്ഥലംമാറ്റിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story