Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതകർന്ന റോഡുകളുടെ...

തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് 230 കോടി

text_fields
bookmark_border
തിരുവനന്തപുരം: മേയ് മുതൽ ആരംഭിച്ച ശക്തമായ കാലവർഷത്തിൽ സംസ്ഥാനത്ത് 20 ശതമാനത്തിലധികം റോഡുകൾ തകർന്നിട്ടുണ്ടെന്ന് മന്ത്രി ജി. സുധാകരൻ. 3000 കോടി രൂപയോളം റോഡ് പുനഃസ്ഥാപനത്തിന് ആവശ്യമായി വരുമെന്ന് കണക്കാക്കിയിട്ടുണ്ട്. റോഡുകളുടെ അടിയന്തരഅറ്റകുറ്റപ്പണികൾക്കായി ബജറ്റിതര ഫണ്ടിൽ നിന്ന് 230 കോടി രൂപ അനുവദിച്ചു. ആഗസ്റ്റ് അവസാനത്തോടുകൂടി തന്നെ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തികൾ ആരംഭിക്കണമെന്നും മന്ത്രി നിർേദശം നൽകി. ആലപ്പുഴ, കോട്ടയം ജില്ലകളിലെ വെള്ളപ്പൊക്കഭീഷണി ഇപ്പോഴും തുടരുകയാണ്. മലയോരമേഖലകളിൽ ഉരുൾപൊട്ടലും ശക്തമായ കുത്തൊഴുക്കും റോഡുകളുടെ തകർച്ചക്ക് കാരണമായി. ഇടുക്കി, വയനാട്, പാലക്കാട്, കോട്ടയം, കണ്ണൂർ ജില്ലകളിൽ വ്യാപകമായി റോഡുകൾക്ക് നാശനഷ്ടങ്ങളുണ്ടായി. 4342 കിലോമീറ്റർ സംസ്ഥാന പാതയും 27470 കിലോമീറ്റർ പ്രധാന ജില്ലറോഡുകളും അടക്കം ആകെ 31812 കിലോമീറ്റർ റോഡാണ് പൊതുമരാമത്ത് വകുപ്പി​െൻറ സംരക്ഷണചുമതലയിലുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story