Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2018 10:38 AM IST Updated On
date_range 3 Aug 2018 10:38 AM ISTപുറംലോകവുമായി ബന്ധമില്ലാതെ എട്ടുകുട്ടികൾ; സ്കൂളിൽ ചേർക്കാൻ ലീഗൽ സർവിസസ് കമ്മിറ്റി നിർദേശം
text_fieldsbookmark_border
കരുനാഗപ്പള്ളി: പുറംലോകവുമായി ബന്ധെപ്പടാൻ സമ്മതിക്കാതെ വീട്ടിനുള്ളിൽ പൂട്ടിയിട്ടുവളർത്തിയ എട്ടുകുട്ടികളെ സ്കൂളിൽ ചേർത്ത് പഠിപ്പിക്കാനും പ്രതിരോധകുത്തിവെപ്പുകൾ നൽകാനും കുട്ടികളുടെ രക്ഷിതാക്കളോട് താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി ചെയർപേഴ്സൺ വി.എസ്. ബിന്ദുകുമാരി ആവശ്യപ്പെട്ടു. കൊല്ലം ജോനകപ്പുറം സ്വദേശി മുഹമ്മദ് ബഷീർ-ഷീബ ദമ്പതികളാണ് കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ കുട്ടികളെ പുറംലോകവുമായി ബന്ധമില്ലാതെ വളർത്തിയത്. ഇവർ അയൽക്കാരുമായി ഒരു ബന്ധവുമില്ലാതെയാണ് താമസിച്ചിരുന്നത്. ദമ്പതികൾക്ക് 16 വയസ്സുമുതൽ താഴോട്ട് രണ്ട് വയസ്സുവരെ പ്രായമുള്ള എട്ടുകുട്ടികളാണുള്ളത്. നിലവിൽ ഷീബ ഗർഭിണിയുമാണ്.പ്രദേശവാസികൾ അറിയിച്ചതിനെതുർന്ന് താലൂക്ക് ലീഗൽ സർവിസ് അതോറിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. ഇടിഞ്ഞുപൊളിഞ്ഞ വീട്ടിലാണ് ഇവരുടെ താമസം. ആരോഗ്യവിഭാഗം കുട്ടികളുടെ രക്തപരിശോധന നടത്തിയപ്പോൾ വിളർച്ചയും രക്തക്കുറവും കണ്ടെത്തി. സാമൂഹികക്ഷേമ വകുപ്പ്, ശിശുക്ഷേമ വകുപ്പ്, ജില്ല പഞ്ചായത്ത് ഉദ്യോഗസ്ഥർ, നഗരസഭ അധ്യക്ഷ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ലീഗൽ സർവിസസ് കമ്മിറ്റി വീട് സന്ദർശിച്ചത്. 10 ദിവസത്തിനകം കുട്ടികളെ സ്കൂളുകളിൽ ചേർക്കണമെന്നും മതിയായ പരിരക്ഷ നൽകണമെന്നും ലീഗൽ സർവിസസ് കമ്മിറ്റി ചെയർപേഴ്സൺ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story