Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചാകരക്കോളിലേക്ക്...

ചാകരക്കോളിലേക്ക് കണ്ണുംനട്ട്...

text_fields
bookmark_border
കൊല്ലം/തിരുവനന്തപുരം: ചാകരക്കോള് കണ്ണുംനട്ട് തീരം. 52 ദിവസം നീണ്ട ട്രോളിങ് നിരോധനം അവസാനിച്ചെങ്കിലും കാലവർഷം തീരത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. കാറ്റും മഴയും ശക്തമാകുമെന്നതിനാൽ കടലിൽ പോകരുതെന്ന മുന്നറിയിപ്പുണ്ടായി. എന്നാൽ, പ്രതികൂല കാലാവസ്ഥയിലും കടലിൽ പോകാൻ തയാറെടുക്കുകയായിരുന്നു തൊഴിലാളികൾ. ട്രോളിങ് നിരോധനം തീരുന്ന ചൊവ്വാഴ്ച അർധരാത്രി മുതൽ മത്സ്യബന്ധനത്തിന് തയാറെടുത്ത് നിരവധി ബോട്ടുകളാണ് നീണ്ടകരയിൽ സജ്ജമായത്. ചൊവ്വാഴ്ച വൈകീട്ട് കലാവസ്ഥ അനുകൂലമായി കടൽ ശാന്തമായതിനാലാണ് തയാറെടുപ്പുകൾ പൂർത്തിയാക്കുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. അനുകൂല സാഹചര്യം കിട്ടി ബോട്ടുകൾ കടലിൽ പോയാൽ ബുധനാഴ്ച പുലർച്ചയോടെ ഹാർബറുകൾ സജീവമാകും. ഭൂരിഭാഗം ബോട്ടുകളും അറ്റകുറ്റപ്പണി പൂർത്തിയാക്കി. ട്രോളിങ് അവസാനിക്കുന്നതി​െൻറ ആരവത്തോടെയാണ് തൊഴിലാളികൾ ഹാർബറിലെത്തിയത്. ഇന്ധന ബങ്കുകളും ഐസ് പ്ലാൻറുകളും രണ്ട് ദിവസമായി മുഴുവൻസമയ പ്രവർത്തനത്തിലാണ്. ശക്തികുളങ്ങര, നീണ്ടകര പ്രദേശങ്ങളിൽ ചൊവ്വാഴ്ച മത്സ്യത്തൊഴിലാളികളുടെ വൻതിരക്കാണ് അനുഭവപ്പെട്ടത്. എങ്ങും മത്സ്യബന്ധനത്തിന് പോകുന്നതിനുള്ള ഒരുക്കം പൂർത്തിയാക്കുന്നതി​െൻറ ഓട്ടത്തിലായിരുന്നു തൊഴിലാളികളും ബോട്ടുടമകളും. ജി.എസ്.ടി മൂലം വലയുടെയും മറ്റും വില ഉയർന്നത് പ്രവർത്തനെച്ചലവ് വർധിച്ചതായി ബോട്ടുടമകൾ പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ കൂടുതൽ വള്ളങ്ങൾ മത്സ്യബന്ധനത്തിന് പോകുന്നത് വിഴിഞ്ഞത്തുനിന്നാണ്. ട്രോളിങ് നിരോധം അവസാനിക്കുന്നതിന് മുന്നോടിയായി ആവശ്യമായ മുന്നൊരുക്കങ്ങൾ ഫിഷറീസ് വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. മികച്ച സീസൺ ലഭിക്കുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷ. ട്രോളിങ് നിരോധനം അവസാനിച്ചെങ്കിലും മത്സ്യത്തിൽ ഫോർമാലിൻ, അമോണിയ പരിശോധന തുടരുമെന്ന് ആരോഗ്യ വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story