Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2018 5:36 AM GMT Updated On
date_range 27 April 2018 5:36 AM GMTതീരദേശ റോഡ് തകർന്നു; ജനം ദുരിതത്തിൽ
text_fieldsbookmark_border
ഇരവിപുരം: കടൽകയറ്റത്തിൽപെട്ട് തീരദേശ റോഡ് തകർന്നതോടെ ജനം ദുരിതത്തിലായി. കാൽനടക്കുപോലും പറ്റാത്ത രീതിയിൽ റോഡ് തകർന്നിട്ടുണ്ട്. ചാനാക്കഴികം ഭാഗത്തുള്ളവർക്ക് തൊട്ടുമുന്നിലുള്ള കുളത്തുംപാട് ഭാഗത്തേക്ക് പോകണമെങ്കിൽ ചുറ്റികറങ്ങി പോകേണ്ട സ്ഥിതിയാണ്. കഴിഞ്ഞതവണ കടലാക്രമണം ഉണ്ടായപ്പോഴും ഇവിടെ റോഡ് കടലെടുക്കുകയും വൻ ഗർത്തം രൂപപ്പെടുകയും ചെയ്തിരുന്നു. ലക്ഷങ്ങൾ മുടക്കിയാണ് അന്ന് റോഡ് പുനർനിർമിച്ചത്. അശാസ്ത്രീയമായി പാത പുനർനിർമിച്ചതിനാലാണ് വീണ്ടും റോഡ് കടലെടുക്കാൻ കാരണമാക്കിയതെന്ന് തീരദേശവാസികൾ പറയുന്നു. പാറ കിട്ടാനില്ലെന്ന ന്യായം പറഞ്ഞ് റോഡിെൻറ പുനർനിർമാണ പ്രവർത്തനങ്ങൾ നീട്ടിക്കൊണ്ടുപോകരുതെന്നാണ് തീരദേശവാസികൾ പറയുന്നത്. റോഡ് തകർന്നതിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ ഉപയോഗിച്ചിരുന്ന സ്ഥലവും ഇല്ലാതായി. ഇതോടെ മത്സ്യത്തൊഴിലാളികൾക്ക് കടലിൽപോകാൻ കഴിയാത്ത സ്ഥിതിയും നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story