Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2018 10:50 AM IST Updated On
date_range 24 April 2018 10:50 AM ISTമാക്കുളം പാലത്തിെൻറ സമാന്തര പാത അടച്ചു; പ്രദേശവാസികള്‍ ദുരിതത്തിൽ
text_fieldsbookmark_border
പത്തനാപുരം: മാക്കുളം പാലത്തിെൻറ സമാന്തരപാത പാറ നിരത്തി അടച്ചു. യാത്രാസൗകര്യമില്ലാതെ പ്രദേശവാസികള്‍ ദുരിതത്തില്‍. മാക്കുളം പുതിയ പാലം അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. പാലത്തിെൻറ ആവശ്യത്തിനായി കമുകുംചേരിയിലെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിന്ന് അനുമതിയില്ലാതെ ടിപ്പറിൽ മണ്ണ് കൊണ്ടുവരുന്നത് തഹസിൽദാരുടെ നിർദേശ പ്രകാരം റവന്യൂ അധികൃതർ തടഞ്ഞിരുന്നു. ഇതിനു പിന്നാലെ കൊണ്ടുവന്ന പാറകൾ കരാറുകാരന്‍ പാതയില്‍ ഇറക്കുകയായിരുന്നു. പാലത്തിൽ ഇട്ട മണ്ണ് ഉറയ്ക്കുന്നതിനായി രണ്ടാഴ്ചയോളം ഇതിലൂടെ വാഹനങ്ങൾ കടത്തിവിട്ടിരുന്നു. നടക്കാൻ പോലും സൗകര്യമൊരുക്കാതെ പാറ കൂമ്പാരമിട്ട് യാത്രാ സ്വാതന്ത്ര്യം തടഞ്ഞത് ഇരുകരയിലുമുള്ള ജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചിരിക്കുകയാണ്. പത്തോളം ബസുകൾ സർവിസ് നടത്തിയിരുന്ന ഇതുവഴി പാലം പണി കാരണം സർവിസ് മുടങ്ങിയതോടെ കാൽ നടയായിരുന്നു കൂടുതൽ പേർക്കും ആശ്രയം. ഇപ്പോൾ കിലോമീറ്ററുകൾ താണ്ടി ലക്ഷ്യസ്ഥാനത്ത് എത്തേണ്ട ഗതികേടിലാണ് നാട്ടുകാർ. എട്ട് മാസത്തിനുമുമ്പ് തുടങ്ങി െവച്ച പാലം പണി മേയ് ആദ്യം ഉദ്ഘാടനം നടത്താനിരിക്കെ മണ്ണ് നിറക്കുന്നതിന് റവന്യൂ അനുമതി ലഭിക്കുന്നിെല്ലന്ന കാരണത്താൽ പണികൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പൊതുജനങ്ങൾക്ക് സഞ്ചാരസ്വാതന്ത്ര്യം നല്‍കണമെന്ന് കിഴക്കേ ഭാഗം െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളായ സുബി ചേകം റിജു കിഴക്കതിൽ ബാലമുരളി എസ്. ബിജു തുടങ്ങിയവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story