Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 5:41 AM GMT Updated On
date_range 21 April 2018 5:41 AM GMTകൈയേറ്റം; നടപടിയില്ല
text_fieldsbookmark_border
വെളിയം: മുട്ടറ മരുതിമലയിലെ സർക്കാർ ഭൂമി സ്വകാര്യവ്യക്തികൾ കൈയേറിയിട്ടും ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. മരുതിമലയിലേക്ക് പോകുന്നതിനായി ലക്ഷങ്ങൾ മുടക്കി പഞ്ചായത്ത് റോഡ് നിർമിച്ചിരുന്നു. വാഹനങ്ങൾ ഭൂനിരപ്പിൽനിന്ന് 1000 അടി മുകളിൽ എത്തുന്നതിനായുള്ള നിർമാണ പ്രവർത്തനങ്ങളാണ് പൂർത്തിയായത്. ഈ റോഡ് സ്വകാര്യവ്യക്തി സ്വന്തമാക്കിയതിനാൽ മലയിൽ വരുന്ന സന്ദർശകർക്ക് പ്രാകൃത രീതിയിൽ മലയിൽ കയറേണ്ട അവസ്ഥയാണ്. സ്വകാര്യവ്യക്തി ഈ വഴി അടച്ചത് നാട്ടുകാർക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ലക്ഷക്കണക്കിന് വിലവരുന്ന കൂറ്റൻ വൃക്ഷങ്ങൾ സ്വകാര്യവ്യക്തികൾ മുറിച്ച് കടത്തുന്നത് പതിവായി. ബന്ധപ്പെട്ട അധികൃതർ ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story