Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2018 5:29 AM GMT Updated On
date_range 2018-04-19T10:59:59+05:30സൂപ്പർ സ്പെഷാലിറ്റി ചികിത്സ: റീഇംബേഴ്സ്മെൻറ് അനുവദിക്കാൻ തീരുമാനം
text_fieldsകൊല്ലം: സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ നേടിയ തൊഴിലാളികളുടെ റീഇംബേഴ്സ്മെൻറ് ബില്ലുകൾ തടഞ്ഞുെവച്ച ഇ.എസ്.ഐ കോർപറേഷെൻറ നടപടി പിൻവലിച്ചു. കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന കേന്ദ്ര തൊഴിൽ മന്ത്രാലയത്തിെൻറ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ ഇക്കാര്യം ഉന്നയിച്ചതിനെ തുടർന്നാണ് തൊഴിലാളികളുടെ മെഡിക്കൽ ബില്ലുകളുടെ തുക നൽകാൻ ഇ.എസ്.ഐ കോർപറേഷൻ ഡയറക്ടർ ജനറൽ തൃശൂരിലെ ഇ.എസ്.ഐ റീജനൽ ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകിയതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. കേരളത്തിലെ വിവിധ സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളിൽ ചികിത്സ നേടിയ 3000 ത്തോളം തൊഴിലാളികളുടെയും അവരുടെ ആശ്രിതരുടെയും മെഡിക്കൽ ബില്ലുകളാണ് ഇ.എസ്.ഐ കോർപറേഷൻ തടഞ്ഞു െവച്ചിരുന്നത്. ഏകദേശം 25 കോടിയോളം രൂപയാണ് ബില്ലുകളിലൂടെ തൊഴിലാളികൾക്ക് റീഇംബേഴ്സ്മെൻറായി കിട്ടേണ്ടിയിരുന്നത്. തൊഴിൽ മന്ത്രാലയത്തിെൻറ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കിർത്തി സോമയ്യ പ്രശ്നത്തിൽ ഇടപെടുകയും തൊഴിലാളികളുടെ തടഞ്ഞു െവച്ചിരിക്കുന്ന മെഡിക്കൽ ബില്ലുകൾ കൊടുക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ ഇ.എസ്.ഐ ഡയറക്ടർ ജനറലിന് നിർദേശം നൽകുകയുമായിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം വൈകീട്ടുതന്നെ ഇ.എസ്.ഐ കോർപറേഷെൻറ ഡൽഹിയിലെ ഹെഡ് ഓഫിസിൽനിന്ന് തൃശൂരിലെ റീജനൽ ഓഫിസിലേക്ക് മെഡിക്കൽ ബില്ലുകളിലെ തുക തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ ഉത്തരവ് നൽകുകയായിരുന്നു.
Next Story