Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2018 5:27 AM GMT Updated On
date_range 19 April 2018 5:27 AM GMTമടവൂർ രാജേഷ് വധം: തെളിവെടുപ്പിൽ ആയുധം കണ്ടെത്തി
text_fieldsbookmark_border
കൊല്ലം: മടവൂരിൽ മുൻ റേഡിയോ ജോക്കി രാജേഷിനെ (35) വെട്ടിക്കൊന്ന കേസിൽ മുഖ്യപ്രതിയും കായംകുളം സ്വദേശിയുമായ അപ്പു എന്ന അപ്പുണ്ണിയെ കൊല്ലം വള്ളിക്കീഴിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കൃത്യത്തിന് ഉപയോഗിച്ച വാൾ സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽനിന്ന് പൊലീസ് കണ്ടെടുത്തു. ചൊവ്വാഴ്ച രാവിലെ ആറോടെയാണ് അപ്പുണ്ണിയെ വള്ളിക്കീഴ് ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന ഇതേകേസില ആറാംപ്രതി സനുവിെൻറ വീടിന് സമീപത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. രാജേഷിനെ കൊലപ്പെടുത്തുംമുമ്പും കൊലപാതകത്തിന് ശേഷവും സനുവിെൻറ വീട്ടിൽ പ്രതികൾ ദിവസങ്ങളോളം താമസിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കൊലനടത്തിയ ശേഷം കാറിൽ സനുവിെൻറ വീടിന് സമീപം എത്തുകയും കാർ റോഡിൽ പാർക്ക് ചെയ്ത ശേഷം കൃത്യത്തിന് ഉപയോഗിച്ച വാൾ ആളൊഴിഞ്ഞ പുരയിടത്തിൽ വലിച്ചെറിയുകയുമായിരുെന്നന്ന് അപ്പുണ്ണി പൊലീസിനോട് പറഞ്ഞു. മാർച്ച് 27ന് പുലർച്ചെ രണ്ടിനാണ് മടവൂർ പടിഞ്ഞാറ്റേല രാജേഷ് ഭവനിൽ രാജേഷിനെ റെക്കോഡിങ് സ്റ്റുഡിയോയിൽ മൂന്നംഗസംഘം വെട്ടിക്കൊന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story