Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2018 5:29 AM GMT Updated On
date_range 18 April 2018 5:29 AM GMTപൊലീസ് കസ്റ്റഡിയിൽ മരിച്ച യുവാവിെൻറ മാതാവിന് നീതി ലഭ്യമാക്കണം ^ഫ്രറ്റേണിറ്റി
text_fieldsbookmark_border
പൊലീസ് കസ്റ്റഡിയിൽ മരിച്ച യുവാവിെൻറ മാതാവിന് നീതി ലഭ്യമാക്കണം -ഫ്രറ്റേണിറ്റി കൊല്ലം: പെറ്റിക്കേസിൽ കുണ്ടറ പൊലീസ് പിടിച്ചുകൊണ്ടുപോയി കസ്റ്റഡിയിലിരിക്കെ മരിക്കാനിടയായ യുവാവിെൻറ മാതാവിന് നീതി ലഭ്യമാക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ലാ പ്രസിഡൻറ് എസ്.എം. മുഖ്താർ. ദലിത് കുടുംബാംഗമായ പെരിനാട് തൊണ്ടിറക്ക് മുക്കിന് സമീപം പുത്തൻവീട്ടിൽ ചെല്ലമ്മയുടെ മകൻ കുഞ്ഞുമോൻ (39) പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചിട്ട് ഒന്നരവർഷമാകുന്നു. സംഭവത്തിന് ഉത്തരവാദികളായ പൊലീസുകാർക്കെതിരെ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. കുണ്ടറ പൊലീസ് പെറ്റിക്കേസിൽ 2016 ഒക്റ്റോബർ 21നാണ് കുഞ്ഞുമോനെ കസ്റ്റഡിലെടുത്തത്. പൊലീസിെൻറ മർദനത്തിൽ തളർന്നുവീണ കുഞ്ഞുമോനെ പൊലീസ് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറാംദിവസം തിരുവനന്തപുരം മെഡിക്കൽ കോളജിൽവെച്ച് മരിച്ചു. ഇടത് സർക്കാർ കുറ്റക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്.സി, എസ്.ടി പീഡന നിരോധന നിയമം ദുർബലപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി രാഷ്ട്രപതിക്ക് നൽകുന്ന ഭീമഹരജിയിലേക്ക് കുഞ്ഞുമോെൻറ അമ്മ ചെല്ലമ്മയിൽനിന്ന് ഒപ്പ് ശേഖരണവും നടത്തി. ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ ബിജു കൊട്ടാരക്കര, ലുക്മാൻ, അനസ് കരിക്കോട്, അസ്ഹർ ഹാറൂൺ, അംജദ് അമ്പലംകുന്ന്, വെൽഫെയർ പാർട്ടി കുണ്ടറ മണ്ഡലം കമ്മിറ്റി അംഗം ശിവജി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story