Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2018 5:23 AM GMT Updated On
date_range 18 April 2018 5:23 AM GMTഎം.പി. ഫണ്ട്: ആറ്റിങ്ങലിൽ ചെലവഴിച്ചത് 17.69 കോടി തിരുവനന്തപുരത്ത് 13.98 കോടി
text_fieldsbookmark_border
ആറ്റിങ്ങലിൽ 233 പ്രവൃത്തികൾ പൂർത്തീകരിച്ചു, തിരുവനന്തപുരത്ത് 244 തിരുവനന്തപുരം: ഡോ. എ. സമ്പത്ത് എം.പിയുടെ പ്രാദേശിക വികസന പദ്ധതിയിലൂടെ നാലുവർഷത്തിനിടെ ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലത്തിൽ ചെലവഴിച്ചത് 17.69 കോടി. 233 പ്രവൃത്തികൾ ഇതിനകം പൂർത്തീകരിച്ചു. ശശി തരൂർ എം.പിയുടെ ഫണ്ട് ഉപയോഗിച്ച് തിരുവനന്തപുരം മണ്ഡലത്തിൽ 13.98 കോടി ചെലവഴിച്ചു. 244 പദ്ധതികൾ പൂർത്തീകരിച്ചു. കലക്ടറേറ്റിൽ കൂടിയ എം.പി. ഫണ്ട് അവലോകനയോഗമാണ് ഇക്കാര്യം വിലയിരുത്തിയത്. ആറ്റിങ്ങലിൽ ലഭ്യമായ 20 കോടിയിൽ 84.07 ശതമാനം തുകയും ചെലവഴിച്ചു. 22.49 കോടിയുടെ 285 പദ്ധതികൾക്കാണ് ഭരണാനുമതി നൽകിയിരുന്നത്. പട്ടികജാതി മേഖലയിൽ അനുവദിച്ച 3.20 കോടിയുടെ 26 പദ്ധതികളിൽ 1.80 കോടിയുടെ 20 പദ്ധതികൾ പൂർത്തീകരിച്ചു. തിരുവനന്തപുരത്ത് ലഭ്യമായ 17.50 കോടിയിൽ 77.94 ശതമാനം തുക ചെലവഴിച്ചു. 20.43 കോടിയുടെ 372 പദ്ധതികൾക്കാണ് ഭരണാനുമതി നൽകിയിരുന്നത്. പട്ടികജാതി മേഖലയിൽ അനുവദിച്ച 2.17 കോടിയുടെ 31 പദ്ധതികളിൽ 1.40 കോടിയുടെ 21 പദ്ധതികൾ പൂർത്തീകരിച്ചു. പട്ടികവർഗ മേഖലയിൽ അനുവദിച്ച 1.55 കോടിയുടെ 13 പദ്ധതികളിൽ 66.44 ലക്ഷത്തിെൻറ എട്ടു പദ്ധതികൾ പൂർത്തീകരിച്ചു. രാജ്യസഭ എം.പി സി.പി. നാരായണൻ, പ്രഫ. റിച്ചാർഡ് ഹേ, സുരേഷ് ഗോപി എന്നിവർ നിർദേശിച്ച പദ്ധതികളുടെ പുരോഗതിയും യോഗം വിലയിരുത്തി. സി.പി. നാരായണൻ എം.പിയുടെ ഫണ്ടിൽനിന്ന് അനുവദിച്ച 258 പ്രവൃത്തികളിൽ 187 എണ്ണം പൂർത്തീകരിച്ചു. അനുവദിച്ച 22.50 കോടിയിൽ 19.66 കോടി ചെലവഴിച്ചു. പ്രഫ. റിച്ചാർഡ് ഹേയുടെ എം.പി ഫണ്ട് ഉപയോഗിച്ച് 109 പദ്ധതികൾ പൂർത്തീകരിച്ചു. അനുവദിച്ച 10 കോടി യിൽ 8.28 കോടി ചെലവഴിച്ചു. സുരേഷ് ഗോപി എം.പിയുടെ ഫണ്ടിൽനിന്ന് അനുവദിച്ച 7.50 കോടിയിൽ 2.48 കോടി ചെലവഴിച്ചു. 27 പ്രവൃത്തികൾ പൂർത്തീകരിച്ചു. എം.പി ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ നിർവഹണ ഉദ്യോഗസ്ഥർ ജാഗ്രത കാട്ടണമെന്ന് കലക്ടർ പറഞ്ഞു. ഡെപ്യൂട്ടി കലക്ടർ (ദുരന്തനിവാരണം), ജില്ല പ്ലാനിങ് ഓഫിസർ, എം.പിമാരുടെ പ്രതിനിധികളായ ജാഗിർ ഹുസൈൻ, ജ്യോതിഷ്, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story