Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2018 5:24 AM GMT Updated On
date_range 17 April 2018 5:24 AM GMTകഠ്വ, ഉന്നാവ്; കുറ്റവാളികൾക്കെതിരെ നിയമനടപടി സ്വീകരിക്കുക ^എഫ്.എസ്.ഇ.ടി.ഒ
text_fieldsbookmark_border
കഠ്വ, ഉന്നാവ്; കുറ്റവാളികൾക്കെതിരെ നിയമനടപടി സ്വീകരിക്കുക -എഫ്.എസ്.ഇ.ടി.ഒ തിരുവനന്തപുരം: കഠ്വയിൽ എട്ട് വയസ്സുകാരിയെ ദിവസങ്ങളോളം അമ്പലത്തിൽ പൂട്ടിയിട്ട് കൂട്ടബലാത്സംഗത്തിനിരയാക്കുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പ്രതികളെ സംരക്ഷിക്കാൻ ജമ്മു-കശ്മീരിലെ രണ്ട് മന്ത്രിമാർ തന്നെ രംഗത്തെത്തിയത് അപലപനീയമെന്ന് എഫ്.എസ്.ഇ.ടി.ഒ. ഉത്തർപ്രദേശിലെ ഉന്നാവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗംചെയ്ത കേസിൽ ബി.ജെ.പി എം.എൽ.എയും പ്രതിയാണ്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്നത് ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കർശനനടപടി സ്വീകരിക്കണമെന്ന് എഫ്. എസ്.ഇ.ടി.ഒ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കഠ്വ, ഉന്നാവ് സംഭവങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് ജില്ലാ-താലൂക്ക് കേന്ദ്രങ്ങളിൽ എഫ്.എസ്.ഇ.ടി.ഒ നടത്തുന്ന പ്രതിഷേധ കൂട്ടായ്മകൾ വിജയിപ്പിക്കണമെന്ന് പ്രസിഡൻറ് കെ.സി. ഹരികൃഷ്ണനും ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടിയും അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story