Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2018 5:29 AM GMT Updated On
date_range 15 April 2018 5:29 AM GMTജോലിക്ക് ഹാജരാകാതെ ഡോക്ടർമാർ, വലഞ്ഞ് രോഗികൾ
text_fieldsbookmark_border
പേയാട്: രോഗികളെ വലച്ച് ഡോക്ടർമാരുടെ സമരം. രണ്ടു ദിവസമായി സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നതുകാരണം ഗ്രാമീണ മേഖലയിലെ രോഗികൾ ഏറെ പ്രയാസത്തിലായിരിക്കുകയാണ്. വിളപ്പിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആകെയുള്ള ഒരു മെഡിക്കൽ ഓഫിസറും രണ്ട് അസി. സർജൻമാരും പണിമുടക്കിലാണ്. സമരത്തിെൻറ ആദ്യ ദിനമായ വെള്ളിയാഴ്ച ഈ മൂന്ന് ഡോക്ടർമാരും ആശുപത്രിയിൽ എത്തിയെങ്കിലും രോഗികളെ പരിശോധിക്കാൻ കൂട്ടാക്കിയില്ല. ഇരുന്നൂറിലധികം രോഗികളാണ് ഒ.പിയിൽ ചികിത്സ തേടി എത്തിയത്. എൻ.ആർ.എച്ച്.എം വഴി താൽക്കാലിക നിയമനം കിട്ടിയ ഒരു ഡോക്ടർ മാത്രമാണ് രോഗികളെ പരിശോധിക്കാനുണ്ടായിരുന്നത്. മണിക്കൂറുകളോളം ക്യു നിൽക്കേണ്ടിവന്ന രോഗികൾ ഒടുവിൽ സഹികെട്ട മെഡിക്കൽ ഓഫിസറോട് തട്ടിക്കയറി. ഇതോടെ മെഡിക്കൽ ഓഫിസറും രണ്ട് അസി. സർജൻമാരും ആശുപത്രിയിൽനിന്ന് ഇറങ്ങിപ്പോയി. നാട്ടുകാരുടെ പ്രതിക്ഷേധം ഭയന്ന് ശനിയാഴ്ച ഡോക്ടർമാരാരും എത്തിയില്ല. രാവിലെ പത്തോടെ ഒ.പിയിൽ 150 ഓളം രോഗികളെത്തി. ആകെയുള്ള താൽക്കാലിക ഡോക്ടർ മാത്രമാണ് ശനിയാഴ്ചയും രോഗികളെ പരിശോധിക്കാനുണ്ടായിരുന്നത്. എന്നാൽ, സമീപ പഞ്ചായത്തുകളിലെ മലയിൻകീഴ് സി.എച്ച്.സി, വിളവൂർക്കൽ, മാറനല്ലൂർ പ്രാഥമിക ആരോഗ്യകേന്ദ്രം, നേമം ശാന്തിവിള താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ഡോക്ടർമാർ ജോലിെക്കത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story