Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2018 5:38 AM GMT Updated On
date_range 13 April 2018 5:38 AM GMTപുനലൂർ സ്വദേശികളായ യുവാക്കളെ നാട്ടിലെത്തിക്കാൻ അടിയന്തരനടപടി സ്വീകരിക്കുമെന്ന്
text_fieldsbookmark_border
കൊല്ലം: മസ്കത്തിൽ ജോലിക്കായി പോയി കുടുങ്ങിയ പുനലൂർ സ്വദേശികളായ ആറ് യുവാക്കളെ നാട്ടിലെത്തിക്കാൻ അടിയന്തരനടപടി സ്വീകരിക്കുമെന്ന് മസ്കത്തിലെ ഇന്ത്യൻ എംബസി അംബാസഡർ രേഖാമൂലം അറിയിച്ചതായി എൻ.കെ. േപ്രമചന്ദ്രൻ എം.പി അറിയിച്ചു. മസ്കത്തിലെ അമെർ അൽ-അലവി േട്രഡിങ് എസ്റ്റാബ്ലിഷ്മെൻറ് കമ്പനിയിലാണ് യുവാക്കൾ ജോലിക്കായിപോയത്. എന്നാൽ, യുവാക്കൾ ജോലിസ്ഥലത്തെത്തിയപ്പോൾ കരാർവ്യവസ്ഥ പ്രകാരം ജോലിയോ ശമ്പളമോ നൽകാൻ തൊഴിലുടമ തയാറായില്ല. താമസസൗകര്യമോ, ഭക്ഷണമോ, മരുന്നോ നൽകാതെ ദുരിതത്തിലായപ്പോൾ തൊഴിൽതേടിപ്പോയ യുവാവിെൻറ പിതാവ് ഭാസ്കരൻ, എൻ.കെ. േപ്രമചന്ദ്രൻ എം.പിയെ വിവരം ധരിപ്പിച്ചിരുന്നു. എം.പിയുടെ ആവശ്യത്തെ തുടർന്ന് എംബസി വിഷയത്തിൽ ഇടപെടുകയായിരുന്നു. ശമ്പളം നൽകി നാട്ടിലേക്ക് മടക്കി അയയ്ക്കുവാൻ തൊഴിലുടമയെ സമ്മതിപ്പിച്ചതായും എംബസി അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story