Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2018 5:44 AM GMT Updated On
date_range 8 April 2018 5:44 AM GMTമുത്തലാഖ് ചൊല്ലി ബന്ധം വേർെപടുത്തിയ യുവതിക്ക് 20.26 ലക്ഷം നൽകാൻ വിധി
text_fieldsbookmark_border
കൊല്ലം: മുത്തലാഖ് ചൊല്ലി എൻജിനീയറായ ഭാര്യയുമായുള്ള വിവാഹബന്ധം വേർെപടുത്തിയ ഭർത്താവ് 20,26,000 രൂപ ജീവനാംശമായി നൽകാൻ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ചു. മുത്തലാഖ് വഴി ബന്ധം വേർപെട്ട വടക്കേവിള വില്ലേജ് സ്വദേശിയായ യുവതിയാണ് ഹരജിക്കാരി. 1986ലെ 'വിവാഹമോചിതായ മുസ്ലിം സ്ത്രീകളുടെ അവകാശസംരക്ഷണ നിയമ'പ്രകാരം ലഭിക്കാനുള്ള അവകാശങ്ങൾക്കായി ഭർത്താവായിരുന്ന ആലപ്പുഴ സ്വദേശിയായ ഫിറോസിനെതിരെയാണ് ഹരജി നൽകിയിരുന്നത്. 2011 ഡിസംബറിലാണ് എൻജിനീയറായ ഫിറോസുമായുള്ള വിവാഹം നടന്നത്. വിവാഹബന്ധത്തിൽ ഒരു കുട്ടിയുണ്ട്. എന്നാൽ, 2013ൽ ഫിറോസ് മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തിയതായുള്ള കത്ത് യുവതിക്ക് അയച്ച് വിവാഹബന്ധം അവസാനിപ്പിച്ചു. മുത്തലാഖ് സ്വീകരിച്ച ശേഷമാണ് യുവതി കോടതിയെ സമീപിച്ചത്. യുവതിയുമായുള്ള വിവാഹബന്ധം വേർപെടുത്തിയശേഷം ഫിറോസ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. ബന്ധം വേർപെടുത്തിയ സമയത്തെ ദമ്പതികളുടെ ജീവിതനിലവാരം, മുത്തലാഖ് വഴി വിവാഹബന്ധം വേർപെടുത്തിയത് മൂലം യുവതിക്കുണ്ടായ മനോവിഷമം എന്നീ ഘടകങ്ങളും യുവതിയുടെ പുനർവിവാഹം നടന്നിട്ടില്ലാത്തതും മുത്തലാഖിന് ശേഷം ഫിറോസിെൻറ പുനർവിവാഹം നടന്നതും പരിഗണിച്ചായിരുന്നു കോടതി വിധി. യുവതിക്കുവേണ്ടി അഭിഭാഷകനായ കണ്ണനല്ലൂർ എസ്. അബ്ദുൽ ഖരീം ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story