Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 5:50 AM GMT Updated On
date_range 7 April 2018 5:50 AM GMTകമ്പനി ഉടമയുടെ ആത്മഹത്യ: മൃതദേഹവുമായി ജില്ല വ്യവസായകേന്ദ്രം ഉപരോധിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: വ്യവസായ വകുപ്പിനെതിരെ കുറിപ്പെഴുതി ആത്മഹത്യ ചെയ്ത വേളി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ കമ്പനി ഉടമ സുരേഷിെൻറ (50) മൃതദേഹവുമായി ജില്ല വ്യവസായ കേന്ദ്രം ഉപരോധിച്ചു. ചെറുകിട വ്യവസായി ഫെഡറേഷെൻറ നേതൃത്വത്തിലാണ് വെള്ളയമ്പലത്തെ ജില്ല വ്യവസായകേന്ദ്രം ഉപരോധിച്ചത്. ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ന്യായവില നിശ്ചയിച്ചതിലെ അപാകത പരിഹരിക്കണമെന്നും സുരേഷിെൻറ ആത്മഹത്യക്ക് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം. വിഷയത്തിൽ അടിയന്തരമായി ഇടപെടുമെന്ന വ്യവസായ മന്ത്രി എ.സി. മൊയ്തീെൻറ ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്. 10 സെൻറ് ഭൂമിക്കും കെട്ടിടത്തിനുമായി 63 ലക്ഷം രൂപ ന്യായവില അടയ്ക്കണമെന്ന ജില്ല വ്യവസായ വകുപ്പിെൻറ അറിയിപ്പ് ലഭിച്ചതോടെയാണ് വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ മെറ്റാകെയർ അലുമിനിയം ഫാബ്രിക്കേഷൻ കമ്പനിയിൽ സുരേഷ് തൂങ്ങി മരിക്കുന്നത്. ചെറുകിട വ്യവസായി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. സക്കറിയ, സംസ്ഥാന പ്രസിഡൻറ് അനിൽകുമാർ, ജില്ല പ്രസിഡൻറ് ജി. മനോജ് തുടങ്ങിയവർ ഉപരോധത്തിൽ പങ്കെടുത്തു. ആക്കുളം, മംഗലത്തുകോണം, ശിവക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുകയായിരുന്നു സുരേഷ്. മൃതദേഹം വെള്ളിയാഴ്ച സ്വദേശമായ തൃശൂർ, വടക്കാഞ്ചേരി, മുണ്ടത്തിക്കോട് എടുപടിക്കൽ വീട്ടിലെത്തിച്ചു. ശനിയാഴ്ച രാവിലെ 10ന് ചെറുതുരുത്തിയിൽ സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story