Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2017 10:41 AM IST Updated On
date_range 30 Sept 2017 10:41 AM ISTകേൾവി തിരികെ പിടിച്ച് ഫിദയെത്തി, 'കാതോരം' സദസ്സ് കാതോർത്തിരുന്നു
text_fieldsbookmark_border
*സംസ്ഥാനത്ത് ആദ്യമായി കോക്ലിയർ ഇംപ്ലാൻറ് ശസ്ത്രക്രിയ നടത്തിയ ഫെബിൻ 'കാതോരം' ചടങ്ങിന് അവതാരകയായി തിരുവനന്തപുരം: വൈകല്യങ്ങളെ മറികടന്നതിെൻറ ആത്മവിശ്വാസവുമായാണ് ഫിദ ഫെബിൻ 'കേതാരം' പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയത്. കാഴ്ചക്കാരിയും കേൾവിക്കാരിയുമായല്ല, മന്ത്രിയടക്കം പെങ്കടുക്കുന്ന പരിപാടിയെ നയിക്കുന്ന അവതാരകയായിട്ടായിരുന്നു നിയോഗം. സംസ്ഥാനത്ത് ആദ്യമായി കോക്ലിയർ ഇംപ്ലാൻറ് ശസ്ത്രക്രിയ നടത്തിയ കുട്ടി എന്നതാണ് കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ ഫിദയെ ചടങ്ങിൽ വ്യത്യസ്തയാക്കിയത്. ജന്മനാ കേൾവി ശക്തി ഇല്ലാതിരുന്ന ഫെബിന് 2002 ഏപ്രിൽ 28 നാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കോക്ലിയർ ഇംപ്ലാൻറ് ശസ്ത്രക്രിയ നടത്തിയത്. ജന്മനാ നഷ്ടമായ കേൾവിശക്തി തിരികെപ്പിടിച്ച ഫിദ പതർച്ചകളോ ഇടർച്ചകളോ ഇല്ലാെത തെൻറ ചുമതല ഭംഗിയായി പൂർത്തിയാക്കുകയും ചെയ്തു. ഉദ്ഘാടകയായ മന്ത്രി കെ.കെ. ൈശലജയുടെ അടക്കം അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയാണ് ഇപ്പോൾ തൃശൂർ എൻജിനീയറിങ് കേളജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് വിദ്യാർഥിയായ ഫിദ വേദി വിട്ടത്. കോക്ലിയര്‍ ഇംപ്ലാൻറ് നടത്തിയ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികളും ചടങ്ങിൽ ഏറെ ശ്രദ്ധനേടി. ശ്രവണ വൈകല്യങ്ങൾ പരിഹരിച്ച് 720 കുട്ടികളെയാണ് സർക്കാർ ശബ്ദത്തിെൻറ ലോകത്തേക്ക് കൊണ്ടുവന്നത്. ഇടതു സര്‍ക്കാര്‍ അധികാരത്തിൽ വന്ന ശേഷം 132 കോക്ലിയര്‍ ഇംപ്ലാൻറ് നടത്തിയിട്ടുണ്ട്. സംസ്ഥാനത്ത് എട്ടുലക്ഷത്തോളം പേർ ഭിന്നശേഷിക്കാരായുണ്ട്. ഇതിൽ 82,000 പേർ കേൾവി വൈകല്യമുള്ളവരാണ്. ഇതിൽ തന്നെ 16,000 പേർ 19 വയസ്സിന് താെഴയുള്ളവരാണെന്നാണ് കണക്ക്. കാപ്ഷൻ (HK6) 'കാതോരം' ചടങ്ങിലെ മുഖ്യാതിഥിയായെത്തിയ ആസ്ട്രേലിയൻ ക്രിക്കറ്റ്താരം ബ്രെറ്റ് ലീയെ അവതാരകയായ ഫിദ ഫെബിൻ സ്വീകരിക്കുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story