Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sept 2017 10:51 AM IST Updated On
date_range 15 Sept 2017 10:51 AM ISTആദ്യവിളി മഞ്ചേരിക്കാരേൻറത്; ശരിയാക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്
text_fieldsbookmark_border
*പൊതുമരാമത്തിെൻറ പരാതിപരിഹാര സെല്ലിൽ വിളിയുടെ പ്രവാഹം തിരുവനന്തപുരം: പൊതുമരാമത്ത് റോഡുകളെക്കുറിച്ച് മന്ത്രി ജി. സുധാകരന് ആദ്യ പരാതിയുമായെത്തിയത് മഞ്ചേരി സ്വദേശി. സംശയമൊന്നും വേണ്ട കൃത്യമായ നടപടിയെടുക്കുമെന്ന് മന്ത്രിയുടെ ഉറപ്പും. പരാതിപരിഹാരസെല്ലിെൻറ ഉദ്ഘാടനം നിർവഹിച്ചശേഷമാണ് മന്ത്രി പരാതികൾ നേരിട്ട് കേട്ടത്. മഞ്ചേരി നിയോജകമണ്ഡലത്തിലെ ആമയൂരിലെ വെള്ളക്കെട്ട് സംബന്ധിച്ച് അബ്ദുല്ലയാണ് ആദ്യം വിളിച്ചത്. പേരും മണ്ഡലവും ചോദിച്ചറിഞ്ഞശേഷം ഇക്കാര്യങ്ങൾ ബന്ധപ്പെട്ട എക്സിക്യൂട്ടിവ് എൻജിനീയർക്ക് കൈമാറുന്നതായും എൻജിനീയർ താങ്കളെ വിളിക്കുമെന്നും മന്ത്രി മറുപടി നൽകി. പദ്ധതി ഉദ്ഘാടനം ചെയ്ത് നിമിഷങ്ങൾക്കകം വിളിയുടെ പ്രവാഹമായി. റോഡുകളെക്കുറിച്ചായിരുന്നു പരാതികളേറെയും. ഇതിനിടെ, മന്ത്രിയുടെ ജില്ലയായ ആലപ്പുഴയിൽനിന്ന് മുഖ്യമന്ത്രിയുടെ ധനസഹായം തേടിയും വിളിവന്നു. മുഖ്യമന്ത്രിയെ ബന്ധപ്പെടാനുള്ള വഴികൾ മന്ത്രി പറഞ്ഞുകൊടുത്തു. കെ.എസ്.ടി.പിയുടെ വെള്ളയമ്പലത്തെ ഓഫിസിലാണ് എല്ലാ പ്രവൃത്തിദിനങ്ങളിലും 18004257771 എന്ന നമ്പരിലൂടെ പരാതികള്‍ സ്വീകരിക്കുന്നത്. മാസത്തിലെ ആദ്യ ബുധനാഴ്ച ഉച്ചക്കുശേഷം മൂന്നരമുതൽ നാലരവരെയാണ് മന്ത്രി നേരിട്ട് പരാതി കേൾക്കുക. പരാതി കേൾക്കാൻ രണ്ടു ഷിഫ്റ്റുകളിലായി നാലു ജീവനക്കാർ ഒാഫിസിലുണ്ടാകും. പരാതിക്കാരെൻറ പേരും ഫോൺ നമ്പറും രേഖപ്പെടുത്തും. ബന്ധപ്പെട്ട എൻജിനീയർക്ക് പരാതിക്കാരെൻറ േഫാൺ നമ്പർ കൈമാറും. പരാതിക്കാരെൻറ ആവശ്യം പരിഹരിച്ച് എൻജിനീയർ തിരിച്ചുവിളിക്കുന്നതരത്തിലാണ് സംവിധാനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story